റായ്പൂർ: ഛത്തീസ്ഗഡ് നിയമസഭാ ഡെപ്യൂട്ടി സ്പീക്കറും മുതിർന്ന കോൺഗ്രസ് എം.എൽ.എയുമായ മനോജ് സിങ് മാണ്ഡവി ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി.
58 കാരനായ മാണ്ഡവിയെ ഹൃദയാഘാതത്തെ തുടർന്ന് ധംതാരി ടൗണിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പുലർച്ചെ മരണം സംഭവിക്കുകയായിരുന്നുവെന്ന് സംസ്ഥാന കോൺഗ്രസ് വക്താവ് വി സുശീൽ ആനന്ദ് ശുക്ല പറഞ്ഞു.
മൂന്ന് തവണ എം.എൽ.എയായ മാണ്ഡവി പാർട്ടിയുടെ ബസ്തർ മേഖലയിലെ പ്രമുഖ ഗോത്രനേതാവാണ്. 2000-നും 2003-നും ഇടയിൽ അധികാരത്തിൽ വന്ന അജിത് ജോഗി സർക്കാരിന്റെ കാലത്ത് ആഭ്യന്തര, ജയിൽ വകുപ്പ് സഹമന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.