കൊൽക്കത്ത: പശ്ചിമ ബംഗാളിലെ കുച്ച് ബിഹാർ ജില്ലയിലെ ബംഗ്ലാദേശ് അതിർത്തിയിൽ കാലിക്കടത്തിന് ശ്രമിച്ച മൂന്നുപേർ ബി.എസ്.എഫുമായുള്ള ഏറ്റുമുട്ടലിൽ മരിച്ചു. ഇതിൽ രണ്ടുപേർ ബംഗ്ലാദേശികളാണ്. ഇന്ത്യക്കാരൻ കൊല്ലപ്പെട്ടത് വെടിയേറ്റാണോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.
ബി.എസ്.എഫ് പട്രോൾ സംഘത്തിനെ ഇവർ ആക്രമിച്ചതിനെ തുടർന്നാണ് വെടിയുതിർത്തതെന്ന് അധികൃതർ പറഞ്ഞു. വെള്ളിയാഴ്ച പുലർച്ചെയാണ് സംഭവം. പരിക്കേറ്റ ബി.എസ്.എഫുകാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബി.എസ്.എഫിെൻറ അധികാരപരിധി അതിർത്തിയിൽ 15 കിലോമീറ്ററിൽനിന്ന് 50 കിലോമീറ്ററാക്കിയതാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് തൃണമൂൽ കോൺഗ്രസ് ആരോപിച്ചതോടെ സംസ്ഥാനത്ത് വിഷയം വിവാദമായി.
അതിർത്തി മേഖലയിലെ ക്രൂരതകൾ വ്യക്തമാക്കുന്നതാണ് പുതിയ സംഭവമെന്ന് കുച്ച് ബിഹാറിലെ തൃണമൂൽ നേതാവ് ഉദയൻ ഗുഹ പറഞ്ഞു. എന്നാൽ, വിവാദം അനാവശ്യമാണെന്നും സുരക്ഷസേനയെ മോശമാക്കി ചിത്രീകരിക്കുന്നത് തൃണമൂലിെൻറ പതിവ് നടപടിയാണെന്നും ബി.ജെ.പി പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.