മുംബൈ: പാർട്ടിവിരുദ്ധ പ്രവർത്തനത്തിന്റെ പേരിൽ അമരാവതി എം.എൽ.എ സുൽഭ ഖോദ്കെയെ കോൺഗ്രസ് സസ്പെൻഡ് ചെയ്തു. ആറുവർഷത്തേക്കാണ് സസ്പെൻഷൻ. ഒക്ടോബർ 12നാണ് മഹാരാഷ്ട്രയിൽ നിയമസഭ സഭ തെരഞ്ഞെടുപ്പ്. അതിനിടയിലാണ് കോൺഗ്രസ് എം.എൽ.എക്കെതിരെ അച്ചടക്ക നടപടി.
ഈ വർഷാദ്യം നടന്ന നിയമസഭ കൗൺസിൽ തെരഞ്ഞെടുപ്പിൽ അഘാഡി സഖ്യത്തിന്റെ സ്ഥാനാർഥിയായ ജയന്ത് പാട്ടീലിനെതിരെ ക്രോസ് വോട്ട് ചെയ്ത ഏഴ് എം.എൽ.എമാരിൽ ഖോദ്കെയുമുണ്ടായിരുന്നു. ജയന്ത് പാട്ടീൽ പരാജയപ്പെടാൻ കാരണമായത് ഏഴ് എം.എൽ.എമാർ ക്രോസ് വോട്ട് ചെയ്തതാണെന്ന് കണ്ടെത്തിയിരുന്നു.
പാർട്ടി വിരുദ്ധപ്രവർത്തനം നടത്തിയതിന് ഖോദ്കെക്കെതിരെ നിരവധി പരാതികൾ ലഭിച്ചതായി കോൺഗ്രസ് നേതാവ് നാന പട്ടോലെ പറഞ്ഞു. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ അടുത്ത അനുയായിയാണ് ഖോദ്കെയുടെ ഭർത്താവ്. അജിത് പവാർ നയിക്കുന്ന എൻ.സി.പിയിൽ ചേരാണ് ഖോദ്കെയുടെ പദ്ധതിയെന്നും കോൺഗ്രസ് വൃത്തങ്ങൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.