ക്ഷേത്രത്തിന് സമീപത്തെ റോഡിലൂടെ നടന്നു; ദലിത് യുവാവിന് മർദനം

ബംഗളൂരു: ക്ഷേത്രത്തിന് സമീപത്തെ പൊതുറോഡ് ഉപയോഗിച്ചതിന് മൈസൂരുവിൽ ദലിത് യുവാവിന് മർദനം. മൈസൂരുവിലെ എച്ച്.ഡി കോട്ട താലൂക്കിലെ അന്നൂർ-ഹൊസഹള്ളി ഗ്രാമത്തിൽ ഇക്കഴിഞ്ഞ തിങ്കളാഴ്ച രാത്രി 7.30ഓടെയാണ് സംഭവം. പട്ടിക വിഭാഗത്തിലുള്ള ആദി കർണാടക സമുദായത്തിലെ മഹേഷ് (29) ആണ് മർദനത്തിനിരയായത്.

സവർണ വിഭാഗമായ ലിംഗായത്ത് സമുദായത്തിലുള്ളവരാണ് മർദിച്ചത്. സംഭവത്തിൽ മൂന്നുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും 11 പേർക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും എച്ച്.ഡി കോട്ട പൊലീസ് പറഞ്ഞു.

പുതുതായി നിർമിച്ച മഹാദേവ ക്ഷേത്രത്തിന് സമീപത്തുകൂടെയുള്ള പൊതുറോഡിൽ സുഹൃത്തായ സുരേഷിനൊപ്പം ബൈക്കിൽ പോകുന്നതിനിടെയാണ് തടഞ്ഞുനിർത്തി മർദനം. അഞ്ചുവർഷം മുമ്പ് ക്ഷേത്രം നിർമിച്ചശേഷമാണ് ഇത്തരമൊരു പ്രശ്നം ആരംഭിച്ചതെന്നാണ് മഹേഷ് പറയുന്നത്.

ഗ്രാമത്തിലെ ലിംഗായത്ത് വിഭാഗക്കാരും ആദി കർണാടക വിഭാഗക്കാരും ചേർന്നാണ് ക്ഷേത്രം നിർമിച്ചത്. എന്നാൽ, ക്ഷേത്രത്തിെൻറ ഉദ്ഘാടനത്തിനുശേഷം ലിംഗായത്ത് സമുദായ നേതാക്കൾ ദലിതർ ക്ഷേത്രത്തിലും സമീപത്തെ റോഡിലും പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തി. ഇതിനെ ചോദ്യം ചെയ്തപ്പോഴെല്ലാം ലിംഗായത്ത് വിഭാഗക്കാർ പ്രശ്നമുണ്ടാക്കിയെന്നും മഹേഷ് ആരോപിച്ചു.

Tags:    
News Summary - Dalit youth beated for walking on road near temple

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.