ന്യൂഡൽഹി: സാരി ധരിച്ചെത്തിയ യുവതിക്ക് പ്രവേശനം നിഷേധിച്ച ഡൽഹിയിലെ റസ്റ്ററന്‍റിന് ലൈസൻസില്ലെന്ന് കണ്ടെത്തൽ. തുടർന്ന് സൗത്ത് ഡൽഹി മുൻസിപ്പൽ കോർപറേഷൻ റസ്റ്ററന്‍റിന് നോട്ടീസ് നൽകി. ഇതിന് പുറമേ റസ്റ്ററന്‍റ് വൃത്തിഹീനമായാണ് കാണപ്പെട്ടതെന്നും കോർപറേഷൻ അറിയിച്ചു.
അൻഡ്രൂസ് ഗഞ്ചിലെ അൻസാൽ പ്ലാസയിലെ അക്വില റസ്റ്ററന്‍റിനാണ് നോട്ടീസ് നൽകിയതെന്ന് മേയർ മുകേഷ് സുര്യൻ പറഞ്ഞു. സെപ്തംബർ 24നാണ് നോട്ടീസ് നൽകിയത്. ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിലാണ് റസ്റ്ററന്‍റിന് നോട്ടീസില്ലെന്ന് കണ്ടെത്തിയത്.കൃത്യമായ വിശദീകരണം നൽകിയില്ലെങ്കിൽ റസ്റ്ററന്‍റ് സീൽ ചെയ്യുന്നതുൾപ്പടെയുള്ള നീക്കങ്ങളുമായി മുന്നോട്ട് പോകുമെന്നും കോർപറേഷൻ അറിയിച്ചു.
റസ്റ്ററന്‍റ് താൽക്കാലികമായി അടപ്പിച്ചിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി. സാരി ധരിച്ചെത്തിയ യുവതിക്ക് പ്രവേശനം നിഷേധിച്ചതോടെയാണ് ഡൽഹിയിലെ അക്വില റസ്റ്ററന്‍റ് വിവാദത്തിലായത്. വിഡിയോയിലൂടെയാണ് യുവതി തനിക്ക് അക്വിലയിൽ പ്രവേശനം നിഷേധിച്ചുവെന്നും ജീവനക്കാർ മോശമായി പെരുമാറിയെന്നും ആരോപിച്ച് രംഗത്തെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.