ബി.ജെ.പിയുമായി സഖ്യംചേരാൻ ജെ.ഡി-എസ്; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എച്ച്.ഡി. ദേവഗൗഡ

ബംഗളൂരു: കർണാടകയിൽ ബി.ജെ.പിയുമായി ജെ.ഡി-എസ് വീണ്ടും സഖ്യംചേരുമെന്ന റിപ്പോർട്ടുകൾക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി െജ.ഡി-എസ് ദേശീയ അധ്യക്ഷൻ എച്ച്.ഡി. ദേവഗൗഡ. ഡിസംബർ 10ന് കർണാടകയിൽ നടക്കുന്ന നിയമനിർമാണ കൗൺസിൽ തെരഞ്ഞെടുപ്പിൽ ജെ.ഡി-എസുമായി സഖ്യംചേരാനാണ് ബി.െജ.പി നീക്കം.

സഖ്യസാധ്യത സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചർച്ച നടത്തിയതായി ഡൽഹിയിൽ നടന്ന കൂടിക്കാഴ്ചക്കുശേഷം ദേവഗൗഡ മാധ്യമങ്ങളോട് പ്രതികരിച്ചു. തെരഞ്ഞെടുപ്പിലെ പിന്തുണ സംബന്ധിച്ച വിഷയം ചർച്ച ചെയ്തുവെന്നും ബി.ജെ.പിയാണ് ഇതുസംബന്ധിച്ച നിർദേശം കൊണ്ടുവരേണ്ടതെന്നും ഇക്കാര്യത്തിൽ ജെ.ഡി-എസിെൻറ അന്തിമ തീരുമാനം മുൻ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി എടുക്കുമെന്നും ദേവഗൗഡ പറഞ്ഞു. സഖ്യംസംബന്ധിച്ച് കുമാരസ്വാമി എതിർപ്പ് അറിയിച്ചിട്ടില്ല. ഇതുസംബന്ധിച്ച് കാര്യങ്ങൾ കേന്ദ്രമന്ത്രി പ്രൾഹാദ് േജാഷിയുമായി ചർച്ച ചെയ്യുമെന്ന് പ്രധാനമന്ത്രി അറിയിച്ചതായും ദേവഗൗഡ കൂട്ടിച്ചേർത്തു. 

Tags:    
News Summary - devagowda meets modi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.