ചെന്നൈ: തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിൽ ഡി.എം.കെ 200 സീറ്റുകളിലധികം നേടി അധികാരത്തിലെത്തുമെന്ന് നടനും ഡി.എം.കെ നേതാവുമായ ഉദയനിധി സ്റ്റാലിൻ. തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ മുൻ മുഖ്യമന്ത്രി ജയലളിതയുടെ മരണം ഉയർത്തിക്കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.
ജയലളിതയുടെ മരണം തെരഞ്ഞെടുപ്പ് പ്രചാരണ ആയുധമാക്കരുതെന്ന് ഡി.എം.കെക്ക് നിർദേശം നൽകണമെന്നാവശ്യെപ്പട്ട് എ.ഐ.എ.ഡി.എം.കെ തെരഞ്ഞെടുപ്പ് കമീഷനെ സമീപിച്ചതിനെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഡി.എം.കെക്കും എ.ഐ.എ.ഡി.എം.കെക്കും പിന്തുണ നൽകില്ലെന്ന മക്കൾ നീതി മയ്യം നേതാവ് കമൽ ഹാസന്‍റെ പരാമർശത്തിൽ 'ഞങ്ങൾ അദ്ദേഹത്തെ ഗൗരവമായി കാണുന്നില്ല' എന്നായിരുന്നു ഉദയനിധി സ്റ്റാലിന്‍റെ മറുപടി.
തമിഴ്നാട്ടിൽ ശക്തമായ പോരാട്ടം നടക്കുന്ന ചെേപ്പാക്കിലാണ് ഉദയനിധി മത്സരിക്കുന്നത്. ഉദയനിധിയുടെ സ്ഥാനാർഥിത്വത്തിനെതിരെ എ.ഐ.എ.ഡി.എം.കെ രംഗത്തെത്തിയിരുന്നു. കുടുംബവാഴ്ചെയന്നായിരുന്നു ആരോപണം. കരുണാനിധിയുടെ മൂന്നാംതലമുറയാണ് പാർട്ടി പദവികളിലും സ്ഥാനാർഥിത്വത്തിലും വന്നിരിക്കുന്നതെന്നായിരുന്നു പ്രതികരണം. ഈ തെരഞ്ഞെടുപ്പോടെ കുടുംബവാഴ്ച അവസാനിപ്പിക്കണമെന്നും എ.ഐ.എ.ഡി.എം.കെ ആഹ്വാനം ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.