കോയമ്പത്തൂർ/മലപ്പുറം: മാവോവാദി ബന്ധമാരോപിച്ച് കോയമ്പത്തൂരിൽ നിന്ന് ദന്തഡോക്ടറെ കേരള പൊലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച രാവിലെ മലപ്പുറത്തുനിന്നെത്തിയ ആൻറി ടെററിസ്റ്റ് സ്ക്വാഡാണ് കോയമ്പത്തൂർ ഇടയാർപാളയത്തെ ആശുപത്രിയിൽനിന്ന് ഡോ. ദിനേഷിനെ (45) കസ്റ്റഡിയിലെടുത്തത്. ഇദ്ദേഹത്തെ വിശദമായ ചോദ്യം ചെയ്യലിന് മലപ്പുറത്തെത്തിച്ചു.
കോയമ്പത്തൂർ നഗരത്തിലെ രണ്ട് വീടുകളിലും പ്രത്യേകസംഘം മിന്നൽ പരിശോധന നടത്തി. ഉക്കടം പാർഥിപൻ, ചുങ്കം ബൈപാസ് രാജേഷ് എന്നിവരുടെ വീടുകളിലാണ് റെയ്ഡ് നടന്നത്. 2017ല്‍ എടക്കര പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതിയാണ് ദിനേഷ്. 2016 നവംബര്‍ 24നാണ് കരുളായി വനത്തിലെ പടുക്ക വനം സ്റ്റേഷന് പരിധിയില്‍ പൂളക്കപ്പാറ വരയന്മലയില് പൊലീസ് വെടിവെപ്പുണ്ടായത്. സംഭവശേഷം മാവോവാദി സംഘത്തിലെ കാളിദാസന് എന്നയാൾ അറസ്റ്റിലായിരുന്നു.
ഇയാളുടെ മൊഴി പ്രകാരമാണ് എടക്കര പൊലീസ് ദിനേഷിനെതിരെ കേസെടുത്തത്. വെടിവെപ്പ് സംഭവത്തിന് മുന്നോടിയായി മാവോവാദി സംഘം യോഗം ചേര്‍ന്നതാണ് കുറ്റം. അതിനിടെ, ജയിലിലായിരുന്ന കർണാടക ഷിമോഗ സ്വദേശിനി സുമതിയെ (25) മറ്റൊരു കേസിൽ കേരള പൊലീസ് കസ്റ്റഡിയിൽ വാങ്ങി അന്വേഷണം തുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.