ഇ.ഡി കേസ്: സിദ്ദീഖ് കാപ്പന്‍റെ ജാമ്യാപേക്ഷ 23ലേക്ക് മാറ്റി

ന്യൂഡൽഹി: ഉത്തർപ്രദേശ് ജയിലിൽ കഴിയുന്ന മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പനെതിരെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇ.ഡി) എടുത്ത കേസിൽ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ലഖ്നോ ജില്ല കോടതി വെള്ളിയാഴ്ചയിലേക്ക് മാറ്റി. കേസ് തിങ്കളാഴ്ച കോടതി പരിഗണിച്ചപ്പോൾ ഡൽഹിയിൽനിന്ന് അഡീഷനൽ സോളിസിറ്റർ ജനറൽ രാജു എത്തേണ്ടതുണ്ടെന്ന് ഇ.ഡി മറുപടി നൽകി. തുടർന്ന് ഏറ്റവും അടുത്ത ദിവസം തന്നെ പരിഗണിക്കണമെന്നും കേസ് അവസാനിപ്പിക്കണമെന്നും സിദ്ദീഖിന്‍റെ അഭിഭാഷകൻ ആവശ്യപ്പെട്ടതിനെ തുടർന്ന് കോടതി വെള്ളിയാഴ്ചയിലേക്ക് മാറ്റുകയായിരുന്നു.

യു.എ.പി.എ കേസിൽ സുപ്രീംകോടതി ജാമ്യം അനുവദിച്ചെങ്കിലും ഇ.ഡി കേസിൽ കൂടി ജാമ്യം ലഭിച്ചാൽ മാത്രമേ സിദ്ദീഖിന് ജയിൽ മോചിതനാകാൻ കഴിയൂ. 45,000 രൂപ അക്കൗണ്ടിൽ വന്നതുമായി ബന്ധപ്പെട്ടാണ് സിദ്ദീഖിനെതിരെ ഇ.ഡി കേസ് രജിസ്റ്റർ ചെയ്തത്. ഹാഥറസിലേക്ക് സിദ്ദീഖ് സഞ്ചരിച്ച കാർ ഡ്രൈവർ മുഹമ്മദ് ആലത്തിന് യു.എ.പി.എ കേസിൽ അലഹബാദ് ഹൈകോടതി ആഴ്ച മുമ്പ് ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ, ഇ.ഡി കേസ് നിലനിൽക്കുന്നതിനാൽ ഇദ്ദേഹത്തിനും ഇതുവരെ ജയിൽ മോചിതനാകാനായിട്ടില്ല.

Tags:    
News Summary - ED case: Siddique Kappan's bail plea postponed to 23

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.