ന്യൂഡൽഹി: പശ്ചിമ ബംഗാളിൽ ‘വ്യാജ വോട്ടർമാരു’ടെ വിഷയം തൃണമൂൽ കോൺഗ്രസ് നിരന്തരം ഉന്നയിച്ചുകൊണ്ടിരിക്കെ, അത്തരം വോട്ടർമാരെ കണ്ടെത്തുന്നതിനായി തെരഞ്ഞെടുപ്പ് കമീഷൻ സോഫ്റ്റ്‌വെയറിൽ ഒരു പുതിയ ഓപ്ഷൻ അവതരിപ്പിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്.
ഒരു പ്രത്യേക ‘എപിക്’ നമ്പറിൽ ഒന്നിലധികം പേരുകൾ ചേർത്തിട്ടുണ്ടോ എന്ന് കണ്ടെത്താൻ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫിസർമാരെ ഈ പുതിയ ഓപ്ഷൻ സഹായിക്കുമെന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ ഈ തീരുമാനത്തെക്കുറിച്ച് അറിയിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു.
പശ്ചിമ ബംഗാളിലെ ആക്ടിംഗ് ചീഫ് ഇലക്ടറൽ ഓഫിസർ ദിബ്യേന്ദു ദാസ് തിങ്കളാഴ്ച ജില്ലകളിലെ മുതിർന്ന ഉദ്യോഗസ്ഥരുമായി ഒരു വെർച്വൽ മീറ്റിംഗ് നടത്തുകയും തീരുമാനത്തെക്കുറിച്ച് അവരെ അറിയിക്കുകയും ചെയ്തതായാണ് റിപ്പോർട്ട്. സംസ്ഥാനത്തെ വോട്ടർ പട്ടികയിലെ തിരുത്തലുകൾ മാർച്ച് 21 നകം പൂർത്തിയാക്കാൻ ഉത്തരവിട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡ്യൂപ്ലിക്കേറ്റ് എപിക് നമ്പറുകൾ ശരിയാക്കുന്നതിനുള്ള ഒരു പുതിയ മൊഡ്യൂളിനെക്കുറിച്ച് അറിയിച്ചുകൊണ്ട് തിങ്കളാഴ്ച സംസ്ഥാനങ്ങളിലെ മുഖ്യ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് കത്ത് അയച്ചതായി ഉദ്യോഗസ്ഥൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.