മധ്യപ്രദേശിൽ ആവർത്തിച്ച വോട്ടർമാരുടെ പേരുകൾ ഏഴു ലക്ഷമെന്ന് കമീഷൻ

ന്യൂഡൽഹി: മധ്യപ്രദേശിലെ വോട്ടർ പട്ടികയിൽ ഏഴു ലക്ഷം വോട്ടർമാരുടെ പേരുകളാണ് രണ്ടു പ്രാവശ്യം രേഖെപ്പടുത്തിയിരിക്കുന്നതെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ വ്യക്തമാക്കി. മധ്യപ്രദേശ് കോൺഗ്രസ് കമ്മിറ്റി പരാതി നൽകിയതു പോലെ വലിയ തോതിൽ വോട്ടർപട്ടികയിൽ പേരുകൾ ഇരട്ടിച്ചുവന്നിട്ടില്ലെന്നും പ്രാഥമികാന്വേഷണത്തിനു ശേഷം കമീഷൻ വാർത്തക്കുറിപ്പിൽ അറിയിച്ചു. 

2015-16ൽ 68 ലക്ഷം വോട്ടർമാരുടെ പേരുകൾ മധ്യപ്രദേശിൽ ഇരട്ടിച്ചുവന്നിട്ടുണ്ടെന്നും ആ നിലക്ക് ഇപ്രാവശ്യം ഇരട്ടിച്ച വോട്ടർമാരുടെ എണ്ണം ഏഴു ലക്ഷമായി കുറഞ്ഞതിനാൽ വലിയ തോതിൽ വോട്ടിരട്ടിപ്പ് നടന്നുവെന്ന പരാതി ശരിയല്ലെന്നും കമീഷൻ പറഞ്ഞു. കോൺഗ്രസിെൻറ പരാതിയിൽ ചൂണ്ടിക്കാട്ടിയ വിവരങ്ങളുെട അടിസ്ഥാനത്തിലാണ് പ്രാഥമിക അന്വേഷണം നടത്തിയതെന്ന് അറിയിച്ച കമീഷൻ, ഇതു സംബന്ധിച്ച് കൂടുതൽ വിവരങ്ങളുണ്ടെങ്കിൽ കൈമാറണമെന്ന് പരാതിക്കാരോട് ആവശ്യപ്പെട്ടു. കോൺഗ്രസിെൻറ പരാതിയുടെ അടിസ്ഥാനത്തിൽ എല്ലാ നിയമസഭ മണ്ഡലങ്ങളിലും തീവ്രപരിശോധന നടത്താൻ മധ്യപ്രദേശ് തെരഞ്ഞെടുപ്പ് ഒാഫിസർക്ക് കമീഷൻ നിർദേശം നൽകിയിട്ടുണ്ട്.

കോൺഗ്രസ് പരാതിയിൽ ഉന്നയിച്ച നാലു നിയമസഭ മണ്ഡലങ്ങളിലേക്ക് നാലു സംഘങ്ങളെ വെവ്വേറെ വിട്ടാണ് കമീഷൻ പ്രാഥമിക അന്വേഷണം നടത്തിയത്. അതിൽ നരേലയിൽ കോൺഗ്രസ് പരാതിപ്പെട്ട 22,252 വോട്ടർമാരുടെ പേരുകളിൽ 17,684 യഥാർഥ വോട്ടർമാരാണ്. ബാക്കിയുള്ളവയിലാണ് പ്രശ്നങ്ങളുള്ളത്. സിയോനി മാൽവയിൽ പരാതിക്കിടയാക്കിയ 2442 വോട്ടർമാരിൽ 2397ഉം യഥാർഥമാണ്. 45 പേരുടേത് പല കാരണങ്ങളാൽ പട്ടികയിൽനിന്ന് വെട്ടിമാറ്റാനുള്ളതാണ്. 449 പേരുടെ ചിത്രങ്ങൾ മാറിയിട്ടുണ്ട്. അവയിൽ 147 എണ്ണം ഇതിനകം ശരിയാക്കിയിട്ടുണ്ട്.

േഹാസംഗാബാദിൽ പരാതിക്കിടയാക്കിയ 552 പേരിൽ എല്ലാം യഥാർഥ വോട്ടർമാരാണ്. ഭോജ്പുരിൽ 36 പേരിൽ 29 എണ്ണം യഥാർഥ വോട്ടർമാരാണെന്നും ഏഴെണ്ണം വെട്ടിക്കളയാനുള്ളതാണെന്നും കമീഷൻ തുടർന്നു. പേരുകൾ ആവർത്തിച്ചുവരുന്നത് അസാധാരണമല്ല. ആളുകളുടെ ഫോേട്ടാകൾ ആവർത്തിച്ചത് പേരുകൾ ആവർത്തിച്ച പോലെയല്ലെന്നും കമീഷൻ അറിയിച്ചു.

മധ്യപ്രദേശിലെ വോട്ടർപട്ടികയിൽ 60 ലക്ഷം വോട്ടർമാരുടെ പേരുകൾ അധികമുണ്ടെന്നും അവയിലേറെയും ഒരേ വോട്ടറുടെ പേരുകൾ രണ്ടു പ്രാവശ്യം  ഉൾപ്പെടുത്തിയതാണെന്നും കോൺഗ്രസ് കേന്ദ്ര െതരഞ്ഞെടുപ്പ് കമഷീന് പരാതി നൽകിയിരുന്നു. ഇക്കാര്യം കമൽനാഥും ജ്യോതിരാദിത്യ സിന്ധ്യയും മാധ്യമങ്ങളെ അറിയിക്കുകയും ചെയ്തു. തുടർന്നാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ  അന്വേഷണത്തിനുത്തരവിട്ടത്.

Tags:    
News Summary - Election Commission rejects Congress claim of ‘fake voters’ in Madhya Pradesh-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.