ന്യൂഡൽഹി: കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെ നൂറിലേറെ ഇടതുപക്ഷ സംഘടനകൾ മേയ് 23ന് സംസ്ഥാന തലസ്ഥാനങ്ങളിൽ പ്രതിഷേധദിനം സംഘടിപ്പിക്കും. ‘ജൻ ഏക്ത ജൻ അധികാർ ആന്തോളൻ’ എന്ന കൂട്ടായ്മയുടെ നേതൃത്വത്തിലാണ് കർഷകരും തൊഴിലാളികളും സർക്കാർ ജീവനക്കാരും ബാങ്ക്-ഇൻഷുറൻസ് തൊഴിലാളികളും അധ്യാപകരും വിദ്യാർഥികളും സ്ത്രീകളും ദലിതുകളും ആദിവാസികളും പരിസ്ഥിതിപ്രവർത്തകരും പ്രതിഷേധിക്കുക.
മഹാരാഷ്ട്രയിലടക്കം ഇൗയിടെ നടന്ന കർഷകപ്രക്ഷോഭത്തിെൻറ തുടർച്ചയായാണ് എൻ.ഡി.എ സർക്കാറിെൻറ നാലാം വാർഷികത്തിൽ പ്രതിഷേധത്തിന് തുടക്കമിടുന്നതെന്ന് കോഒാഡിനേഷൻ കമ്മിറ്റി അംഗം ഹന്നൻ മൊല്ല പറഞ്ഞു.
പ്രതിഷേധ ദിനാചരണത്തിനുശേഷം സർക്കാറിെൻറ ജനവിരുദ്ധനയങ്ങളും യുവാക്കൾക്കും സ്ത്രീകൾക്കും നൽകിയ വ്യാജ വാഗ്ദാനങ്ങളും തുറന്നുകാട്ടുന്ന പ്രചാരണം സംഘടിപ്പിക്കും. ബി.ജെ.പി സർക്കാറിനെതിരെ ജനങ്ങളെ അണിനിരത്താൻ ഇടതുപക്ഷ കക്ഷികൾക്കേ കഴിയൂവെന്ന് അഖിലേന്ത്യ കിസാൻ സഭയുടെ മുംബൈ മാർച്ചിെൻറ വിജയം തെളിയിച്ചതായി ഹന്നൻ മൊല്ല പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.