ന്യൂഡൽഹി: ചില വ്യതിചലനങ്ങളുടെ പേരിൽ സമൂഹമാധ്യമങ്ങളുടെ ഉപയോഗം നിർത്താനാവില്ലെന്നും കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ ഫേസ്ബുക്കുമായുള്ള പങ്കാളിത്തം തുടരുമെന്നും മുഖ്യതെരഞ്ഞെടുപ്പ് കമീഷൻ ഒ.പി. റാവത്ത്. കേംബ്രിജ് അനലിറ്റിക എന്ന ബ്രിട്ടീഷ് സ്ഥാപനം ഇന്ത്യ ഉൾപ്പെടെ രാജ്യങ്ങളിൽ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കായി ഫേസ്ബുക്കിലെ വ്യക്തികളുടെ വിവരങ്ങൾ ചോർത്തിയെന്ന വാർത്ത വിവാദം ഉയർത്തിയിരുന്നു. ഇതേതുടർന്ന് ഫേസ്ബുക്കുമായുള്ള പങ്കാളിത്തം അവസാനിപ്പിച്ചേക്കുമെന്ന് കമീഷൻ സൂചന നൽകിയിരുന്നു.
ഇത്തരം വ്യതിചലനങ്ങൾ ആധുനിക സാേങ്കതികവിദ്യ ഉപയോഗിച്ച് തടയാനാവില്ല. ബാങ്ക് തിരിമറികളുടെ പേരിൽ ബാങ്കുകൾ പൂട്ടാനാവില്ലല്ലോ ^കർണാടക തെരഞ്ഞെടുപ്പ് പ്രഖ്യാപനവുമായി ബന്ധപ്പെട്ട് നടത്തിയ വാർത്തസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.