ബലാത്സംഗക്കേസ്: അനുരാഗ് കശ്യപിനെ ചോദ്യം ചെയ്ത് പൊലീസ്

മുബൈ: ബോളിവുഡ് നടി പായൽ ഘോഷിെൻറ ലൈംഗികാരോപണ പരാതിയിൽ സംവിധായകനും ആക്ടിവിസ്റ്റുമായ അനുരാഗ് കശ്യപിനെ ചോദ്യം ചെയ്ത് മുംബൈ പൊലീസ്. വ്യാഴാഴ്ച 11 മണിയോടെയാണ് കശ്യപ് ചോദ്യം ചെയ്യലിനായി വെർസോവ പൊലീസ് സ്റ്റേഷനിൽ ഹാജരായത്. അഭിഭാഷക പ്രിയങ്ക ഖിമാനിക്കൊപ്പമാണ് കശ്യപ് പൊലീസ് സ്റ്റേഷനിലെത്തിയത്.

നടിയുടെ ആരോപണങ്ങൾ അനുരാഗ് കശ്യപ് നിഷേധിച്ചതായാണ് വിവരം. തനിക്കെതിരെ നടി ഉയർത്തിയ ലൈംഗികാരോപണം അടിസ്ഥാന രഹിതമാണെന്ന് കശ്യപ് നേരെത്ത പ്രതികരിച്ചിരുന്നു.

നടി പായൽ ഘോഷിെൻറ പരാതിയിൽ സെപ്റ്റംബർ 22നാണ് വെർസോവ പൊലീസ് അനുരാഗ് കശ്യപിനെതിരെ  ബലാത്സംഗക്കുറ്റം ചുമത്തി കേസ് രജിസ്റ്റർ ചെയ്തത്. തെൻറ പരാതിയിൽ കശ്യപിനെ ചോദ്യം ചെയ്യാൻ പൊലീസ് തയാറാകുന്നില്ലെന്നും നീതി വൈകിപ്പിക്കുന്നുവെന്നും ആരോപിച്ച് പായൽ ഘോഷ് മഹാരാഷ്ട്ര ഗവർണർ ബി.എസ് കോശിയാരിയെ സമീപിച്ചിരുന്നു.

ബലാത്സംഗം, ബലപ്രയോഗത്തിലൂടെ തടഞ്ഞുവെക്കുക, സ്ത്രീകളുടെ അന്തസിനെ നശിപ്പിക്കുക എന്ന ഉദ്ദേശത്തോടെ ആക്രമിക്കുക, തട്ടിക്കൊണ്ടുപോയി അന്യായമായി തടങ്കലിൽ വെക്കുക തുടങ്ങിയ കുറ്റങ്ങളാണ് വെർസോവ പൊലീസ് അനുരാഗിനെതിരെ ചുമത്തിയിട്ടുള്ളത്.

തെലുങ്ക് -ഹിന്ദി നടിയായ പായൽ ഘോഷ് ടി.വി ചാനലിന് നൽകിയ അഭിമുഖത്തിലാണ് അനുരാഗ് കശ്യപ് തന്നോട് മോശമായി പെരുമാറിയെന്നും ലൈംഗികമായി ഉപദ്രവിച്ചെന്നും ആരോപണമുന്നയിച്ചത്. 2014 ലാണ് സംഭവം നടന്നതെന്നും വീട്ടിലേക്ക് ക്ഷണിച്ചുവരുത്തിയ തന്നോട് കശ്യപ് ലൈംഗികമായി വഴങ്ങാൻ ആവശ്യപ്പെട്ടുമെന്നുമാണ് അവർ വെളിപ്പെടുത്തിയത്.

എന്നാൽ പായലിെൻറ ആരോപണം നിഷേധിച്ച അനുരാഗ് കശ്യപ് തന്നെ നിശബ്ദനാക്കുള്ള ശ്രമമാണ് നടക്കുന്നതെന്ന് പ്രതികരിച്ചിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.