ഭുവനേശ്വർ: ഒഡിഷ മുൻ മുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ ഗിരിധർ ഗമാങ് ബി.ജെ.പി വിട്ടു. പാർട്ടി നാണംകെടുത്തിയതായി ചൂണ്ടിക്കാട്ടിയാണ് രാജി. മകൻ ശിശിറും ബി.ജെ.പി വിട്ടിട്ടുണ്ട്. ഇരുവരും തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിന്റെ ഭാരത് രാഷ്ട്ര സമിതി (ബി.ആർ.എസ്) പാർട്ടിയിൽ ചേരുമെന്നാണ് സൂചന. അപമാനിക്കുന്നത് സഹിക്കാമെന്നും നാണംകെടുത്തുന്നത് ഉൾക്കൊള്ളാനാകില്ലെന്നും ഗമാങ് വ്യക്തമാക്കി.
പാർട്ടിയിലോ ലോക്സഭയിൽ ഒമ്പതു പ്രാവശ്യം പ്രതിനിധാനംചെയ്ത കോരപുട്ട് മണ്ഡലത്തിലോ പ്രാധാന്യം നൽകിയില്ലെന്ന് ബി.ജെ.പി ദേശീയ പ്രസിഡന്റ് ജെ.പി. നഡ്ഡക്കു നൽകിയ രാജിക്കത്തിൽ വ്യക്തമാക്കി. ഞായറാഴ്ച നടന്ന ബി.ജെ.പി സംസ്ഥാന എക്സിക്യൂട്ടിവ് യോഗത്തിൽനിന്ന് ഗിരിധർ ഗമാങ്ങും മകനും വിട്ടുനിന്നിരുന്നു.
അടുത്തിടെ ഇരുവരും കെ. ചന്ദ്രശേഖര റാവുവിനെ സന്ദർശിച്ച് ചർച്ച നടത്തിയിരുന്നു. ബി.ആർ.എസിന്റെ സംസ്ഥാന പ്രസിഡന്റായി ഗിരിധർ ഗമാങ് നിയമിക്കപ്പെടുമെന്ന സൂചനയുണ്ട്. കോൺഗ്രസ് വിട്ട് 2015ലാണ് ഗമാങ് ബി.ജെ.പിയിൽ ചേർന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.