മുംബൈ: മുംബൈ നഗരസഭ മുന്‍ കോര്‍പറേറ്ററും ശിവസേന നേതാവുമായ അശോക് സാവന്തിനെ (62) വെട്ടിക്കൊന്നു. ഞായറാഴ്ച രാത്രി 10.45ന് കാന്തിവലി, സമത നഗറിലെ വീടിന് 200 മീറ്റര്‍ അകലെവെച്ചാണ് ആക്രമണം. സുഹൃത്തിനെ കണ്ട് മടങ്ങവെ വഴിയില്‍ കാത്തിരുന്ന രണ്ടംഗ സംഘം ആക്രമിക്കുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവവുമായി ബന്ധപ്പെട്ട് കുപ്രസിദ്ധ ഗുണ്ട ജഗ ഉൾപ്പെടെ രണ്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
മഹാരാഷ്ട്ര ഭീകരവിരുദ്ധ സേന അസി. കമീഷണര്‍ സുഭാഷ് സാവന്തിെൻറ േജ്യഷ്ഠനാണ് അശോക്. ഫെബ്രുവരിയില്‍ മകളുടെ വിവാഹം നടക്കാനിരിക്കെയാണ് കൊലപാതകം. കേബിള്‍ വിതരണം തുടങ്ങിയതിനെ തുടര്‍ന്ന് അശോക് ഭീഷണി നേരിട്ടിരുന്നതായി പൊലീസ് പറഞ്ഞു. സി.സി.ടി.വി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് രണ്ടു പേരെ തിരിച്ചറിഞ്ഞത്. ‘ആക്രമണത്തിന് ഉപയോഗിച്ച വാഹനം പൊലീസ് കണ്ടെത്തി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.