ന്യൂഡല്‍ഹി: പ്രവാസികള്‍ക്ക് വോട്ടവകാശം നല്‍കുന്നതിന് പാർലമെൻറിെൻറ ശീതകാല സമ്മേളനത്തിൽ ബിൽ കൊണ്ടുവരുമെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ ബോധിപ്പിച്ചു. ജനപ്രാതിനിധ്യ നിയമം ഭേദഗതി ചെയ്യാനുള്ള ബില്ലിെൻറ കരട് തയാറായിട്ടുണ്ടെന്നും പകരക്കാരനെ വോട്ട് ചെയ്യാൻ ചുമതലപ്പെടുത്തുന്ന മുക്ത്യാർ വോട്ട് നൽകാനാണ് ഉദ്ദേശിക്കുന്നതെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി.
ഇലക്ട്രോണിക് വോട്ട് ആണോ മുക്ത്യാർ വോട്ടാണോ നൽകേണ്ടത് എന്ന കാര്യത്തിൽ ഇതുവരെയുണ്ടായിരുന്ന അവ്യക്തതക്ക് ഇതോടെ വിരാമമായി. നിലവിലുള്ള നിയമത്തിൽ മുക്ത്യാർ വോട്ടിന് വകുപ്പുണ്ടെന്നും അതിൽ പ്രവാസികളെക്കൂടി ഉൾപ്പെടുത്തി ഭേദഗതി വരുത്തേണ്ട ആവശ്യം മാത്രമേ ഉള്ളൂവെന്നും കേന്ദ്രസർക്കാറിനുവേണ്ടി ഹാജരായ അഡീഷനൽ സോളിസിറ്റർ ജനറൽ നാഥ്കർണി ബോധിപ്പിച്ചു. മുക്ത്യാർ വോട്ടിന് പകരം ഇലക്ട്രോണിക് വോട്ട് ആക്കുന്നതിനുള്ള ശ്രമം തുടരുമെന്നും അത് പഠിക്കാൻ നിയോഗിച്ച സമിതി റിപ്പോർട്ട് സമർപ്പിക്കുന്ന മുറക്ക് തുടർനടപടിയെടുക്കുമെന്നും കേന്ദ്രം ബോധിപ്പിച്ചു. പ്രവാസി വോട്ടിന് നിയമനിർമാണത്തിന് ബിൽ തയാറായ സ്ഥിതിക്ക് ഹരജി തീർപ്പാക്കണമെന്ന് കേന്ദ്രസർക്കാറിനുവേണ്ടി ഹാജരായ അഡീഷനൽ സോളിസിറ്റർ ജനറൽ നാഥ് കർണിയും ആവശ്യപ്പെട്ടപ്പോൾ ഹരജിക്കാരനായ ഡോ. ഷംഷീര്‍ വയലിലിനുവേണ്ടി ഹാജരായ അഡ്വ. ഹാരിസ് ബീരാൻ എതിർത്തു.
2014 മുതൽ തുടരുന്ന കേസാണിതെന്നും മുമ്പും നിരവധിതവണ കേന്ദ്ര സർക്കാർ ഉറപ്പുനൽകി കേസ് തീർപ്പാക്കാൻ ആവശ്യപ്പെട്ടപ്പോൾ സുപ്രീംകോടതി അനുവദിച്ചിട്ടില്ലെന്നും ഹാരിസ് ബീരാൻ വാദിച്ചു. ബിൽ കൊണ്ടുവന്ന ശേഷം പരിേശാധിക്കാനുണ്ടെങ്കിൽ അതുംകൂടി കഴിഞ്ഞ് കേസ് തീർപ്പാക്കിയാൽ മതിയെന്നും ഹാരിസ് ബീരാൻ ബോധിപ്പിച്ചു. ഇൗ വാദം അംഗീകരിച്ച കോടതി കേസ് തീർപ്പാക്കാതെ 12 ആഴ്ചത്തേക്ക് മാറ്റിവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.