മുംബൈ: അമിത് ഷാ- ഉദ്ധവ് താക്കറെ കൂടിക്കാഴ്ചക്ക് മണിക്കൂറുകൾ മാത്രം ശേഷിക്കെ ബി.ജെ.പിക്കെതിരെ രുക്ഷ വിമർശനവുമായി ശിവസേന മുഖപത്രം സാമ്ന. ഷായുെട അനുനയ സന്ദർശനത്തിെൻറ പിന്നിൽ 2019 ലെ തെരഞ്ഞെടുപ്പാണ് ലക്ഷ്യമെന്ന് സാമ്നയുടെ എഡിറ്റോറിയൽ വിമർശിക്കുന്നു. നരേന്ദ്ര മോദി സർക്കാറിന് സഖ്യകക്ഷികളുമായുള്ള ബന്ധം നഷ്ടമായിരിക്കുന്നുവെന്നും അതിനു പിറകിെല കാരണം ചികയുന്നത് നല്ലതായിരിക്കുമെന്നും സാമ്ന ഒാർമിപ്പിക്കുന്നു.
തെരഞ്ഞെടുപ്പ് വിജയിക്കുന്നതിന് ബി.ജെ.പി ആശ്രയിക്കുന്നത് പോസ്റ്റർ ബോയ്സിനെയാണ്. രാജ്യത്തെ കർഷകർ സമരത്തിലായിട്ടും സർക്കാർ അവരുമായി ചർച്ച പോലും നടത്തിയില്ലെന്നും പത്രം കുറ്റപ്പെടുത്തുന്നു. പൊതു തെരഞ്ഞെടുപ്പിൽ ശിവസേന ഒറ്റക്ക് മത്സരിച്ച് ജയിക്കും. അതിന് പോസ്റ്റർ ബോയ്സിെൻറ ആവശ്യമില്ല. ജനങ്ങളുമായുള്ള ബന്ധത്തിലൂടെയാണ് ശിവസേന വളർന്നത് എന്ന് ഒാർമിപ്പച്ച പത്രം സമ്പർക്കത്തിെൻറ ഭാഗമായി ബി.ജെ.പി അധ്യക്ഷൻ മുൻ സഖ്യകക്ഷിയായ ടി.ഡി.പി നേതാവ് ചന്ദ്രബാബു നായിഡുവിനെ കാണുമോ എന്നും പരിഹസിക്കുന്നു.
പിണങ്ങി നിൽക്കുന്ന ശിവസേനെയ ലോക് സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് അനുനയിപ്പിക്കാനുള്ള ശ്രമത്തിെൻറ ഭാഗമായാണ് ബി.ജെ.പി ദേശീയാധ്യക്ഷൻ അമിത് ഷാ ഇന്ന് ഉദ്ധവ് താക്കറെയെ കാണുന്നത്. ‘സമ്പർക്ക് ഫോർ സമർത്ഥൻ’ എന്ന പേരിലാണ് തെരെഞ്ഞടുപ്പിനോടനുബന്ധിച്ച് പ്രധാന കക്ഷികളുമായി അമിത് ഷാ കൂടിക്കാഴ്ച നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.