ന്യൂഡൽഹി: ഹൈദരാബാദിലെ ഒരു വ്യവസായ സ്ഥാപനത്തിൽനിന്ന് 170 കോടി രൂപ സ്വീകരിെച്ചന്ന കേസിൽ വിശദീകരണം ആവശ്യപ്പെട്ട് കോൺഗ്രസിന് ആദായനികുതി വകുപ്പ് നോട്ടീസ്. 3300 കോടി രൂപയുടെ ഹവാല ഇടപാടുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് കോൺഗ്രസ് ഇത്രയും പണം വഴിവിട്ട രീതിയിൽ സ്വീകരിച്ചെന്ന ആദായനികുതി വകുപ്പിെൻറ നിഗമനം.
ഹവാല ഇടപാടുമായി ബന്ധപ്പെട്ട് അടുത്തയിടെ ആദായനികുതി വകുപ്പ് ഡൽഹി, മുംബൈ, ഹൈദരാബാദ് എന്നിവിടങ്ങളിൽ റെയ്ഡ് നടത്തിയിരുന്നു. ഇതിെൻറ അടിസ്ഥാനത്തിലാണ് നോട്ടീസ്. ഹൈദരാബാദിലെ മേഘ ഇൻഫ്രാസ്ട്രക്ചർ ആൻഡ് എൻജിനീയറിങ് കമ്പനിയാണ് ഇത്രയും തുക കോൺഗ്രസിന് നൽകിയതെന്ന് അധികൃതർ വിശദീകരിച്ചു. ദുർബല വിഭാഗങ്ങൾക്കായുള്ള പദ്ധതി പ്രവർത്തനങ്ങൾ കമ്പനി നടത്തുന്നുണ്ട്. നോട്ടീസ് കിട്ടിയത് കോൺഗ്രസ് നേതാവ് അഹ്മദ് പട്ടേൽ സ്ഥിരീകരിച്ചു. മറുപടി പാർട്ടി നൽകുമെന്നും അദ്ദേഹം പറഞ്ഞു. അനധികൃത പണം വരവുമായി ബന്ധപ്പെട്ട് നാലു കോൺഗ്രസ് ഭാരവാഹികളെ വിശദാംശങ്ങൾ തേടി ആദായനികുതി വകുപ്പ് വിളിപ്പച്ചെന്നും സൂചനയുണ്ട്.
ബി.ജെ.പിയെ കുരുക്കിയ ഇലക്ടറൽ ബോണ്ട് വിഷയം തൽക്കാലം കെട്ടടങ്ങി നിൽക്കുന്നതിനിടെയാണ് കോൺഗ്രസിനെതിരായ ആദായ നികുതി വകുപ്പ് നടപടി. മോദി സർക്കാർ നടപ്പാക്കിയ ഇലക്ടറൽ ബോണ്ട് പദ്ധതി പ്രകാരം വിവിധ കോർപറേറ്റ് സ്ഥാപനങ്ങൾ വൻതുക ബി.ജെ.പിക്ക് നൽകിയെന്ന കണക്കുകൾ ഏറെ വിവാദമുയർത്തിയിരുന്നു. അത് ഉയർത്തിക്കൊണ്ടു വന്നത് കോൺഗ്രസാണ്. ഇലക്ടറൽ ബോണ്ട് കോഴ ബോണ്ടാണെന്നും ഇതിെൻറ ഏറ്റവും വലിയ ഗുണഭോക്താക്കൾ ബി.ജെ.പിയാണെന്നും കുറ്റപ്പെടുത്തിയ കോൺഗ്രസ്, ബോണ്ടിെൻറ വിശദാംശങ്ങൾ സർക്കാർ പാർലമെൻറിൽ വെക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.