ന്യൂഡൽഹി: മെഡിക്കൽ ഉപകരണങ്ങൾ നിർമിക്കാനായി മൂന്നുടൺ അസംസ്കൃത വസ്തുക്കൾ ഇന്ത്യൻ വ്യോമസേന മുംബൈയിൽനിന്നു ം ബാംഗ്ലൂരിലെത്തിച്ചു. പി.പി.ഇ കിറ്റുകൾ നിർമിക്കാനാവശ്യമായ അസംസ്കൃത വസ്തുക്കളാണ് എ.എൻ 32 എയർക്രാഫ്റ്റ് വി മാനത്തിൽ ബാംഗ്ലൂരിലെത്തിച്ചത്. രാജ്യം അടിയന്തരസാഹചര്യത്തെ നേരിടാൻ ഒരുങ്ങുന്നതിൻെറ ഭാഗമായാണ് നീക്കം.
അതേസമയം മാസ്ക്, ഗ്ലൗസ്, വെൻറിലേറ്റർ കിറ്റുകൾ, പി.പി.ഇ തുടങ്ങിയ ഉപകരണങ്ങൾ സംസ്ഥാനങ്ങൾ വാങ്ങി കൂട്ടരുതെന്ന് കേന്ദ്രസർക്കാർ നിർദേശം. പലയിടത്തും ആവശ്യത്തിന് ഉപകരണങ്ങൾ ഇല്ലെന്ന പരാതിയെ തുടർന്നായിരുന്നു കേന്ദ്രത്തിൻെറ അറിയിപ്പ്. ആവശ്യമുള്ള ഉപകരണങ്ങളുടെ കണക്കെടുത്ത് സംസ്ഥാനസർക്കാർ കേന്ദ്രത്തെ അറിയിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
ചിലയിടങ്ങളിൽ സമൂഹവ്യാപനത്തിനുള്ള സാധ്യത തള്ളികളയാനാകില്ലെന്ന് ഐ.സി.എം.ആറിൻെറ കണക്കുകൾ വ്യക്തമാക്കിയിരുന്നു. ചില രോഗികളിൽ രോഗത്തിൻെറ ഉറവിടം കണ്ടെത്താനാകാത്തത് ആരോഗ്യ വകുപ്പിനെയും സർക്കാരിനെയും ഒരുപോലെ പ്രതിസന്ധിയിലാക്കുകയും ചെയ്യുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.