ന്യൂഡൽഹി: ബാലാകോട്ട് വെടിവെപ്പിനു പിന്നാലെ ഫെബ്രുവരി 27നുണ്ടായ വ്യോമപോരിൽ പാകി സ്താെൻറ എഫ് 16 വിമാനംതന്നെയാണ് തകർത്തതെന്ന് ഇന്ത്യ ആവർത്തിച്ച് വ്യക്തമാക്കി. പ ാകിസ്താനു പിന്നാലെ അമേരിക്കയും ഈ വാദം തെറ്റാണെന്ന് പറഞ്ഞത് അടിസ്ഥാനരഹിതമാണെ ന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
പാകിസ്താെൻറ കൈവശമുള്ള എഫ് 16 വിമാനങ്ങളുടെ എണ്ണത്തിൽ കുറവുണ്ടായിട്ടില്ലെന്ന് അമേരിക്ക കഴിഞ്ഞദിവസം പറഞ്ഞിരുന്നു. എന്നാൽ, ഫെബ്രുവരി 27ന് തകർന്ന രണ്ട് പോർവിമാനങ്ങളിൽ ഒന്ന് എഫ് 16 തന്നെയാണെന്നതിന് റേഡിയോ സിഗ്നേച്ചറും മറ്റു ആശയവിനിമയങ്ങളും തെളിവാണെന്ന് ഇന്ത്യ വ്യക്തമാക്കി.
വിങ് കമാൻഡർ അഭിനന്ദൻ വർധമാൻ പറത്തിയ മിഗ് 21 ബൈസൻ വിമാനത്തിെൻറ ആക്രമണത്തിലാണ് പാക് വിമാനം വീണത്. പിറകെ ഇന്ത്യൻ വിമാനവും തകർന്നതോടെ പുറത്തുചാടിയ വർധമാനെ പാക് സൈന്യം പിടികൂടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.