ഭോപാൽ: മധ്യപ്രദേശിൽ ബി.ജെ.പി നേതാവിന്‍റെ വോട്ട് പ്രായപൂർത്തിയാകാത്ത മകൻ ചെയ്യുന്നതിന്റെ വിഡിയോ പുറത്ത്. ബി.ജെ.പി നേതാവ് വിനയ് മെഹറിന്‍റെ വോട്ടാണ് മകൻ രേഖപ്പെടുത്തിയത്. ഭോപാൽ ലോക്‌സഭ മണ്ഡലത്തിന്‍റെ ബെരാസിയയിലാണ് സംഭവം.
മകൻ ഇലക്ട്രോണിക് വോട്ടിങ് മെഷീനിൽ വോട്ട് രേഖപ്പെടുത്തുന്നതിന്‍റെ വിഡിയോ വിനയ് മെഹർ തന്നെയാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. പിതാവിനൊപ്പം പോളിങ് ബൂത്തിലെത്തിയ കുട്ടി വോട്ട് രേഖപ്പെടുത്തുന്നതും വോട്ടിങ് മെഷീനിൽ ചിഹ്നം തെളിയുന്നതുമെല്ലാം 14 സെക്കന്‍റുള്ള വിഡിയോയിൽ വ്യക്തമായി കാണാം.
പ്രായപൂർത്തിയാകാത്ത മകന്‍ വോട്ട് ചെയ്തത് വിവാദമായതോടെ വിഡിയോ പിൻവലിച്ചു. സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ ജില്ല കലക്ടർ ഉത്തരവിട്ടു. പോളിങ് ബൂത്തിന്‍റെ ചുമതലയുള്ള പ്രിസൈഡിങ് ഓഫീസർ അടക്കമുള്ളവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും കലക്ടർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.