ലോകത്തെ ഏറ്റവും വലിയ തപാൽ സംവിധാനം ഇന്ത്യയുടേതാണ്. ഇൗ നിർണായക സന്ധിയിൽ, അത് രാജ്യത്തെ നിരവധി പേരുടെ മനു ഷ്യരുടെ ജീവൻ രക്ഷിക്കുന്ന തിരക്കിട്ട പ്രവർത്തനങ്ങളിൽ വ്യാപൃതമായിരിക്കുന്നു. കോവിഡ് ബാധയെ പ്രതിരോധിക്കാ ൻ രാജ്യം ലോക്ഡൗൺ കാലത്തും നിരന്തര ശ്രമങ്ങളിലേർപ്പെടുേമ്പാൾ ഇന്ത്യൻ തപാൽവകുപ്പിെൻറ പ്രവർത്തനങ്ങളും ശ്ല ാഘിക്കെപ്പടേണ്ടതുതന്നെ...ഡൽഹിയിൽനിന്ന് ബി.ബി.സി ലേഖിക അയേഷ പെരേര തയാറാക്കിയ റിപ്പോർട്ട്..
ചുവന്ന പോസ്റ്റൽ വാനുകൾ ഇന്ത്യയിൽ സുപരിചിതമായ കാഴ്ചയാണ്. രാജ്യത്തെ ആറു ലക്ഷത്തിലധികം ഗ്രാമങ്ങളിലായി ഓരോ ദിവസവു ം അവ ആയിരക്കണക്കിന് യാത്രകൾ നടത്തുന്നു. കത്തുകളും പാർസലുകളും എന്നതിനപ്പുറത്തേക്ക് ബാങ്കും പെൻഷൻ ഫണ്ടും പ്ര ൈമറി സേവിങ്സുമൊക്കെയായി സേവനം വിപുലീകരിച്ചിരുന്ന തപാൽ വകുപ്പ് പക്ഷേ, ഈ മഹാമാരിക്കാലത്ത് ആതുര േസവന രംഗത ്ത് സ്തുത്യർഹമായി പ്രവർത്തിക്കുകയാണ്. ലോക്ഡൗണിൽ ഗതാഗത സംവിധാനം നിശ്ചലമായ സാഹചര്യത്തിൽ മെഡിക്കൽ ഉപകരണങ്ങളും ജീവൻരക്ഷാ മരുന്നുകളും ആവശ്യക്കാർക്ക് എത്തിച്ചുകൊടുത്ത് കോവിഡ് പ്രതിരോധത്തിൽ വലിയ പങ്കു വഹിക്കുകയാണവർ.
മാർച്ച് 24ന് ഇന്ത്യ ലോക്ഡൗൺ പ്രഖ്യാപിച്ചത് അത് നടപ്പിൽ വരുന്നതിന് നാലു മണിക്കൂർ മുമ്പ് മാത്രമാണ്. ഇതോടെ കൊറോണക്കെതിരായ പോരാട്ടത്തിൽ മുന്നിൽ നിൽക്കുന്ന ആശുപത്രികളും ഫാർമസ്യൂട്ടിക്കൽ കമ്പനികളും ലാബുകളും അടക്കമുള്ള മിക്ക സ്ഥാപനങ്ങളും ആശയക്കുഴപ്പത്തിലായി. ‘ഒരുപാട് ബുദ്ധിമുട്ടുകളാണ് ഞങ്ങളിപ്പോൾ നേരിടുന്നത്. ഉപഭോക്താക്കൾക്ക് ഉൽപന്നങ്ങൾ അയക്കാൻ കൊറിയർ സർവിസുകളെയാണ് ആശ്രയിച്ചുകൊണ്ടിരുന്നത്. ഇപ്പോൾ അവയൊന്നും പ്രവർത്തിക്കുന്നില്ല. ’ -ഇന്ത്യൻ ഡ്രഗ് മാനുഫാക്ചറിങ് അസോസിയേഷൻ (ഐ.ഡി.എം.എ) എക്സിക്യുട്ടിവ് ഡയറക്ടർ അശോക് കുമാർ മദൻ പറയുന്നു. ഹൃദ്രോഗികൾക്കും കാൻസർ രോഗികൾക്കുമുള്ള മരുന്നാണ് ഈ ഉൽപന്നങ്ങളിൽ അധികവുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ സാഹചര്യത്തിലാണ് ഉത്തർ പ്രദേശിലെ പോസ്റ്റൽ ഡിപാർട്മെൻറ് സീനിയർ സൂപ്രണ്ടായ അലോക് ഒാജയുടെ ഫോൺകാൾ അശോക് കുമാർ മദനെ തേടിയെത്തുന്നത്. ഗുജറാത്തിൽ അതിനകം ഐ.ഡി.എം.എയുമായി സഹകരിച്ചു പ്രവർത്തിക്കാൻ തുടങ്ങിയിരുന്ന തപാൽ വകുപ്പ് അത്തരത്തിലൊരു സഹകരണത്തിന് യു.പിയിലും ഒരുക്കമാണെന്ന് ഓജ അറിയിച്ചു. എന്തു ചെയ്യണമെന്നറിയാതെ കുഴങ്ങിയിരുന്ന തങ്ങൾക്ക് ഏറെ ആശ്വാസമായി ഓജയുടെ ഫോൺകാെളന്ന് മദൻ. ‘ഞങ്ങളുടെ വിതരണ സൗകര്യങ്ങൾ ഉപയോഗിച്ച് ഇങ്ങനെെയാരു സേവനം നടത്തിയാൽ ആളുകൾക്ക് ഉപകാരമാകുമെന്ന് തോന്നി. മാർക്കറ്റിൽ അവശ്യമരുന്നുകളുടെ ലഭ്യത ഉറപ്പുവരുത്താൻ ഇത് സഹായകമാകുമെന്ന് ഇതേക്കുറിച്ച് സംസാരിച്ചവരൊക്കെ പ്രതികരിച്ചു.’ -ഓജ ബി.ബി.സിയോട് പറഞ്ഞു.
തപാൽ വകുപ്പിെൻറ ഈ സേവനം ആളുകൾ അറിഞ്ഞുതുടങ്ങിയതോടെ സഹായത്തിനായി പല കോണുകളിൽനിന്നും വിളിയെത്തിത്തുടങ്ങി. ഡൽഹിയിൽ കുടുങ്ങിപ്പോയ കോവിഡ് 19 ടെസ്റ്റ് കിറ്റുകൾ ലഖ്നോയിലെത്തിക്കാൻ തപാൽവകുപ്പ് തുണയായതായി ലഖ്നോ സഞ്ജയ് ഗാന്ധി പോസ്റ്റ്ഗ്രാേജ്വറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ മൈക്രോബയോളജിസ്റ്റായ ഡോ. ഉജ്ജ്വല ഘോഷാൽ പറഞ്ഞു. പാർസലുകൾ അയച്ചുകൊണ്ടിരുന്ന കൊറിയർ കമ്പനി പ്രവർത്തിക്കാത്തതിനാൽ ആരെയെങ്കിലും ഡൽഹിക്കുവിട്ടാൽ അവ കൊടുത്തുവിടാമെന്നായിരുന്നു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ റിസർച്ച് അധികൃതരുടെ മറുപടി. എന്നാൽ, തപാൽ വകുപ്പുമായി ബന്ധപ്പെട്ടപ്പോൾ അവർ ഡൽഹിയിൽനിന്ന് കിറ്റുകൾ എടുത്ത് അടുത്ത പോസ്റ്റ്ഓഫിസിലെത്തിച്ചു. ആവശ്യെപ്പട്ടതിെൻറ പിറ്റേന്നുതെന്ന കോവിഡ് ടെസ്റ്റ് കിറ്റുകൾ എത്തിയതായി ഡോ. ഉജ്ജ്വല പറഞ്ഞു.
ഇതുപോലെ രാജ്യത്തുടനീളമുള്ള ഒരുപാട് അപേക്ഷകൾക്കൊപ്പം സഞ്ചരിക്കുകയാണ് ആ ചുവന്ന വാനുകൾ. ജീവൻരക്ഷാ മരുന്നുകൾ, കോവിഡ്19 ടെസ്റ്റ് കിറ്റുകൾ, എൻ95 മാസ്കുകൾ, വെൻറിലേറ്ററുകൾ, മറ്റു മെഡിക്കൽ ഉപകരണങ്ങൾ എന്നിവയെല്ലാം രാജ്യത്തുടനീളം പോസ്റ്റൽ വാനുകളിൽ എത്തിച്ചുനൽകുകയാണ് തപാൽ വകുപ്പ്. ലോക്ഡൗൺ നീട്ടിയതോടെ വരാനിരിക്കുന്ന ആഴ്ചകളിൽ ആതുര സേവന ദൗത്യവുമായി കൂടുതൽ ദൂരം താണ്ടാനൊരുങ്ങുകയാണവർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.