ന്യൂഡൽഹി: കോവിഡ് മരണസംഖ്യയിൽ ഇറ്റലിയേയും മറികടന്ന് ഇന്ത്യ അഞ്ചാമെതത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയിൽ 779 മരണം റിപ്പോർട്ട് ചെയ്തു. ഇതുവരെ 35,747 പേരാണ് ഇന്ത്യയിൽ കോവിഡ് ബാധിച്ച് മരിച്ചത്. ഇറ്റലിയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 35,132 ആണ്.
ലോകത്ത് ഏറ്റവും കൂടുതൽ പേർ കോവിഡ് ബാധിച്ച് മരിച്ചത് അമേരിക്കയിലാണ്. 1,52,070 ആണ് അമേരിക്കയിലെ മരണസംഖ്യ. ബ്രസീൽ -91,263, യു.കെ -46,084, മെക്സിക്കോ -46,000 എന്നിങ്ങനെയാണ് മരിച്ചവരുടെ എണ്ണം. ഇന്ത്യയിൽ 5.45 ലക്ഷം പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. 10,57,805 പേർ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 55,000 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോട രാജ്യത്ത് കോവിഡ് ബാധിതരുട എണ്ണം 16 ലക്ഷം കടന്നു
അതേസമയം രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം ഇരട്ടിയാകാൻ 21 ദിവസമാണെടുക്കുന്നതെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷവർധൻ അറിയിച്ചു. രോഗമുക്തി നിരക്ക് 64.54 ശതമാനമാണ്. ജനുവരി 30ന് കേരളത്തിൽ ആദ്യ കൊറോണ വൈറസ് ബാധ കണ്ടെത്തിയതിന് ശേഷം രോഗബാധിതരുടെ എണ്ണം 16 ലക്ഷമാകാൻ 183 ദിവസമെടുത്തു. 110 ദിവസം കൊണ്ടാണ് രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം ഒരുലക്ഷത്തിലെത്തിയത്.
എന്നാൽ കഴിഞ്ഞ മൂന്നുദിവസത്തിനുള്ളിൽ മാത്രം ഒരു ലക്ഷത്തിലധികം പേർക്ക് കോവിഡ് സ്ഥിരീകരിച്ചത് ആശങ്ക ഉയർത്തുന്നു. രോഗവ്യാപനം രൂക്ഷമായതോടെ ലോകത്തിൽ പ്രതിദിനം ഏറ്റവും കൂടുതൽപേർക്ക് രോഗം സ്ഥിരീകരിക്കുന്ന രാജ്യങ്ങളിൽ ഒന്നായി ഇന്ത്യ മാറി. ഇന്ത്യയിൽ കോവിഡ് രോഗബാധിതരിൽ 60 ശതമാനവും മരണസംഖ്യയുടെ 50 ശതമാനവും ജൂലൈയിലാണ് റിപ്പോർട്ട് ചെയ്തത്.
Latest VIDEO'
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.