ന്യൂഡൽഹി: മതപ്രഭാഷകൻ സാകിർ നായികിനെ കൈമാറുന്നത് സംബന്ധിച്ച് മലേഷ്യൻ ഭരണകൂടത്തോട് ഇന്ത്യ ആവശ്യപ്പെട്ടു. വാർത്താ ഏജൻസി എ.എൻ.ഐയാണ് കേന്ദ്ര സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്ത റിപ്പോർട്ട് ചെയ്തത്.
നിയമവിരുദ്ധ പ്രവർത്തനങ്ങൾ, മതസാഹോദര്യം തകർക്കൽ അടക്കമുള്ള കുറ്റങ്ങളാണ് നായികിനെതിരെ ചുമത്തിയിട്ടുള്ളത്. അന്വേഷണം ആരംഭിച്ചതോടെ മലേഷ്യയിലേക്ക് കടന്ന നായിക് അവിടെയാണ് ഇപ്പോൾ കഴിയുന്നത്.
നായികിെൻറ പാസ് പോർട്ട് റദ്ദാക്കിയ വിദേശകാര്യ മന്ത്രാലയം, അദ്ദേഹത്തെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.