ന്യൂഡൽഹി: ഹൈവേകളിലും എക്സ്പ്രസ്വേകളിലും വാഹനങ്ങളുടെ വേഗപരിധി ഉയർത്തുന്നതിനെ അനുകൂലിച്ച് കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി. ഇന്ത്യ ടുഡേ സംഘടിപ്പിച്ച കോൺക്ലേവിലാണ് ഗഡ്കരിയുടെ പരാമർശം. വേഗപരിധി മണിക്കൂറിൽ 140 കിലോ മീറ്ററായി ഉയർത്തുന്നതിന് കേന്ദ്രസർക്കാർ അനുകൂലമാണെന്ന് ഗഡ്കരി പറഞ്ഞു. എന്നാൽ, വേഗപരിധി ഉയർത്തുന്നതിനെതിരെ വിവിധ കോടതികളിൽ നിന്ന് പരാമർശമുണ്ടായിട്ടുണ്ട്.
വാഹനങ്ങളുടെ വേഗപരിധി ഉയർത്തുന്നത് ഞങ്ങൾക്ക് മുന്നിൽ വെല്ലുവിളിയായി നിൽക്കുകയാണ്. കാറിന്‍റെ വേഗതയെ സംബന്ധിച്ച ചില സുപ്രീംകോടതി, ൈഹകോടതി വിധികൾ വേഗപരിധി ഉയർത്തുന്നതിന് തടസം സൃഷ്ടിക്കുകയാണ്. ഇന്ത്യയിലെ എക്സ്പ്രസ് ഹൈവേകളിൽ ഡിവൈഡറുകൾ ഉപയോഗിച്ച് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
വേഗത കൂടിയാൽ അപകടമുണ്ടാവുമെന്നൊരു ധാരണ നമുക്കുണ്ട്. ഈ ധാരണയെ മാറ്റുന്നതിനുള്ള ബില്ലാണ് ഒരുങ്ങുന്നത്. എക്സ്പ്രസ്വേകളിലെ വേഗപരിധി മണിക്കൂറിൽ 120 കിലോമീറ്ററിൽ നിന്നും 140 ആക്കി ഉയർത്താനാണ് ലക്ഷ്യമിടുന്നത്. നാലുവരി പാതകളിൽ മണിക്കൂറിൽ 100 കിലോമീറ്ററായിരിക്കും വേഗപരിധി. രണ്ട് വരിയുള്ള ദേശീയപാതകളിൽ 80 കിലോമീറ്ററും നഗരപ്രദേശങ്ങളിൽ മണിക്കൂറിൽ 75 കിലോമീറ്റർ വേഗവുമായിരിക്കും ഉണ്ടാവുകയെന്നും ഗഡ്കരി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.