വിജയവാഡ: ആന്ധ്ര മുഖ്യമന്ത്രിയായി െവെ.എസ്. ജഗൻമോഹൻ റെഡ്ഡി ഇൗ മാസം 30ന് സത്യപ്രതിജ ്ഞ ചെയ്ത് അധികാരമേൽക്കും. സർക്കാർ രൂപവത്കരക്കാനായി ഗവർണർ ഇ.എസ്.എൽ നരസിംഹൻ ജഗനെ ക്ഷണിച്ചു. വ്യാഴാഴ്ച ഉച്ചക്ക് 12.23ന് വിജയവാഡയിലെ ഇന്ദിരഗാന്ധി മുനിസിപ്പൽ കോർപറേഷൻ സ്റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞ ചടങ്ങ്. ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഡൽഹിയിൽ എത്തി ജഗൻ സന്ദർശിക്കുന്നുണ്ട്. ആന്ധ്രക്ക് പ്രത്യേക പദവി നൽകാൻ തയാറാകുന്ന ആരെയും പിന്തുണക്കുമെന്ന് തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ജഗൻ പ്രസ്താവിച്ചിരുന്നു. ഇൗ സാഹചര്യത്തിൽ മോദിയുമായുള്ള കൂടിക്കാഴ്ചക്ക് ഏറെ രാഷ്ട്രീയപ്രാധാന്യം കൽപിക്കപ്പെടുന്നുണ്ട്.
നിലവിൽ ഒരു മുന്നണിയുടെയും ഭാഗമല്ല ജഗെൻറ പാർട്ടി. നേരത്തെ പാർട്ടി ഒാഫിസിൽ നിയുക്ത എം.എൽ.എമാർ പെങ്കടുത്ത ചടങ്ങിൽ വൈ.വൈ.എസ്.ആർ കോൺഗ്രസ് നിയമസഭ കക്ഷി നേതാവായി ജഗനെ ഏകകണ്ഠമായി തെരഞ്ഞെടുത്തിരുന്നു. തെറ്റുചെയ്തവരെ ദൈവം ശിക്ഷിക്കുമെന്ന് ചന്ദ്രബാബു നായിഡുവിനെ പരാമർശിച്ച് ജഗൻ യോഗത്തിൽ പറഞ്ഞു. നായിഡു തങ്ങളുടെ 23 എം.എൽ.എമാരെ തട്ടിയെടുത്തു. ഇപ്പോൾ അവർക്ക് 23 സീറ്റാണ് ആകെ ലഭിച്ചിരിക്കുന്നത്. അതിെൻറ ഫലം വന്നതും 23ന്. 23 കൊണ്ട് ദൈവം തിരക്കഥ രചിച്ചിരിക്കുകയാണെന്നും ജഗൻ പറഞ്ഞു. തങ്ങളിലുള്ള വിശ്വാസംകൊണ്ടാണ് ഇത്തവണ ജനങ്ങൾ വോട്ട് ചെയ്തതെങ്കിൽ 2024ൽ സർക്കാറിെൻറ പ്രകടനത്തിെൻറ പേരിൽ ഇതിലും വലിയ ജനവിധി അവർ സമ്മാനിക്കുമെന്ന് അദ്ദേഹം ശുഭാപ്തി പ്രകടിപ്പിച്ചു.
ഒരു വർഷത്തിനകം മികച്ച മുഖ്യമന്ത്രിയായി പേരെടുക്കാൻ എല്ലാവരും തന്നെ സഹായിക്കണമെന്ന് ജഗൻ അഭ്യർഥിച്ചതായി യോഗത്തിൽ പെങ്കടുത്ത ഒരു നിയുക്ത എം.എൽ.എ പറഞ്ഞു. 175 സീറ്റുള്ള ആന്ധ്രയിൽ 151 സീറ്റ് നേടിയാണ് ജഗൻ അധികാരം പിടിച്ചത്. 25 ലോക്സഭ സീറ്റിൽ 22ഉം വൈ.എസ്.ആർ.സി.പിക്കാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.