ബിഹാർ തെരഞ്ഞെടുപ്പ്: സീറ്റുകൾ തുല്യമായി പങ്കിട്ട് ജെ.ഡി.യുവും ബി.ജെ.പിയും

പട്ന: ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ തുല്യ സീറ്റുകളിൽ മത്സരിക്കാൻ ഭരണപക്ഷത്തെ ജനതാദൾ യുണൈറ്റഡും (ജെഡിയു) ബിജെപിയും ധാരണയിലെത്തിയതായി വിവിധ ദേശീയ മാധ്യമങ്ങൾ റിപോർട്ട് ചെയ്തു. ധാരണയനുസരിച്ച് ആകെയുള്ള 243 സീറ്റുകള്‍ ജെഡിയുവിന് 122 സീറ്റുകളും ബിജെപിക്ക് 121 സീറ്റും ലഭിക്കുമെന്നാണ് റിപോർട്ടുകൾ സൂചിപ്പിക്കുന്നത്.

ജീതൻ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാനി അവാം മോർച്ച ജെ.ഡി.യുവിന് നൽകുന്ന സീറ്റുകളിൽ നിന്നാകും മത്സരിക്കുക. റാം വിലാസ് പസ്വാെൻറ ലോക് ജനശക്തി പാർട്ടിക്കുള്ള (എൽജെപി) സീറ്റുകൾ ബി.ജെ.പിയുടെ അക്കൗണ്ടിൽ നിന്നാകും േപാകുക.

എന്നാൽ ഇരുപാർട്ടികൾക്കും എത്ര സീറ്റ് വീതം നൽകണമെന്ന കാര്യത്തിൽ ധാരണയായിട്ടില്ല. നേരത്തെ സീറ്റ് വിഭജനം സംബന്ധിച്ച് എൽ.ജെ.പി നേതാവ് ചിരാഗ് പസ്വാനും നിതീഷ് കുമാറും തമ്മിൽ നേരിട്ട് ഏറ്റുമുട്ടിയിരുന്നു. ബി.ജെ.പി ബന്ധം നിലനിർത്തിക്കൊണ്ട് ഒറ്റ് മത്സരിക്കുമെന്നായിരുന്നു പാസ്വാെൻറ ഭീഷണി.

മുഖ്യ പ്രതിപക്ഷമായ മഹാസഖ്യം ആർ.ജെ.ഡി നേതാവ് തേജസ്വി യാദവിനെ മുഖ്യമന്ത്രി സ്ഥാനാർഥിയായി ശനിയാഴ്ച പ്രഖ്യാപിച്ചിരുന്നു. ആര്‍.ജെ.ഡി 144 സീറ്റുകളില്‍ സീറ്റുകളില്‍ മത്സരിക്കും. കോണ്‍ഗ്രസ് 70, സി.പി.ഐ-എം.എല്‍ 19, സി.പി.ഐ-ആറ്, സി.പി.എം-നാല് എന്നിങ്ങനെയാണ് മഹാസഖ്യത്തിലെ മറ്റ് പാർട്ടികൾക്ക് ലഭിച്ച സീറ്റ്.

മുൻ കേന്ദ്രമന്ത്രി ഉപേന്ദ്ര കുശ്വാഹയുടെ രാഷ്ട്രീയ ലോക് സമത പാർട്ടിയുമായി സഖ്യം ചേർന്നാണ് ബി.എസ്.പി ബിഹാറിൽ മത്സരിക്കുന്നത്. ഒക്ടോബർ 28, നവംബർ 3, 7 തീയതികളിൽ മുന്ന് ഘട്ടങ്ങളിലായാണ് ബിഹാറിൽ തിരഞ്ഞെടുപ്പ്. നവംബർ 10ന് ഫലം പുറത്ത് വിടും.

Tags:    
News Summary - JDU, BJP Reach 50:50 Seat Deal For Bihar Polls

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.