ന്യൂഡൽഹി: കോളിളക്കം സൃഷ്ടിച്ച ആൾക്കൂട്ട ആക്രമണ കേസായ ജുനൈദ് വധത്തിെൻറ വിചാരണ സുപ്രീംകോടതി സ്റ്റേ ചെയ്തു. സി.ബി.െഎ അന്വേഷണം ആവശ്യപ്പെട്ട് ജുനൈദിെൻറ പിതാവ് ജലാലുദ്ദീൻ സമർപ്പിച്ച ഹരജിയിലാണ് ജസ്റ്റിസ് കുര്യൻ േജാസഫിെൻറ നേതൃത്വത്തിലുള്ള ബെഞ്ച് ഫരീദാബാദ് വിചാരണകോടതിയിലെ നടപടികൾ സ്റ്റേ ചെയ്തത്. സി.ബി.െഎ അന്വേഷണ ആവശ്യത്തിന്മേൽ പ്രതികരണമറിയിക്കാൻ സുപ്രീംകോടതി കേന്ദ്ര, ഹരിയാന സർക്കാറുകൾക്ക് നോട്ടീസ് അയക്കുകയും ചെയ്തു. 16 വയസ്സുകാരനായ മകനെതിരെ നടന്ന കുറ്റകൃത്യത്തിെൻറ യഥാർഥ സ്വഭാവം മറച്ചുവെക്കാൻ ആസൂത്രിതമായ ശ്രമമുണ്ടെന്ന് പിതാവ് ജലാലുദ്ദീൻ നൽകിയ ഹരജിയിലുണ്ട്.
ഡൽഹിയിൽനിന്ന് ഹരിയാനയിലെ ഫരീദാബാദിലേക്ക് ട്രെയിനിൽ രണ്ടു സഹോദരങ്ങൾക്കൊപ്പം മടങ്ങുകയായിരുന്ന ജുനൈദ് സഹയാത്രികരായ ആൾക്കൂട്ടം നടത്തിയ ആക്രമണത്തിലാണ് കൊല്ലപ്പെട്ടത്. ഇൗദാഘോഷത്തിനായി പുതുവസ്ത്രം വാങ്ങി മടങ്ങുകയായിരുന്നു മൂവരും. സീറ്റിൽനിന്ന് എഴുന്നേൽക്കാൻ ആവശ്യപ്പെട്ട് മതപരമായി അവഹേളിച്ച്, ഗോമാംസം കഴിച്ചിരുന്നുവെന്ന് ആരോപിച്ച് ആക്രമണം തുടങ്ങിയ സംഘം ഒടുവിൽ ജുനൈദിനെ കുത്തിക്കൊല്ലുകയായിരുന്നു.
ഇൗ കേസിൽനിന്ന് പിന്മാറാൻ ജുനൈദിെൻറ മാതാവിന് മേൽ പ്രതികളുടെ ഭാഗത്തുനിന്ന് കടുത്ത സമ്മർദങ്ങളുണ്ടായിരുന്നു. തെൻറ കുടുംബം അപകടത്തിലാണ്. ഏകപക്ഷീയമായി നടന്ന കൊലപാതകത്തെ ഇരു കൂട്ടരും തമ്മിൽ നടന്ന സംഘർഷമാക്കി മാറ്റാനാണ് ഹരിയാന പൊലീസ് ശ്രമിച്ചതെന്ന് ഹരജിയിൽ ജലാലുദ്ദീൻ കുറ്റപ്പെടുത്തി. ഗൂഢാലോചനയില്ലാതെ യാദൃച്ഛികമായി സംഭവിച്ച കൊലപാതകമാണെന്ന് വരുത്താനുള്ള ശ്രമവും പൊലീസ് നടത്തി. ഇത്തരമൊരു സാഹചര്യത്തിലാണ് സി.ബി.െഎ അന്വേഷണം ആവശ്യപ്പെടുന്നതെന്ന് സ്മൃതി സുരേഷ്, അശോക് കാർത്തിക് തുടങ്ങിയ അഭിഭാഷകർ മുഖേന സമർപ്പിച്ച ഹരജിയിൽ ജലാലുദ്ദീൻ ബോധിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.