ഹൈദരാബാദ്: പ്രമുഖ ദലിത് എഴുത്തുകാരൻ കാഞ്ച െഎലയ്യയെ ശനിയാഴ്ച അധികൃതർ വീട്ടുതടങ്കലിലാക്കി. വിജയവാഡയിൽ പൊതുസമ്മേളനത്തിൽ പ്രസംഗിക്കുന്നത് തടയാനായിരുന്നു നടപടി. അതേസമയം, സമ്മേളനത്തിൽ പെങ്കടുക്കാൻ വിജയവാഡ പൊലീസ് അനുമതി നിഷേധിക്കുകയും ചെയ്തു.
സമ്മേളനത്തിന് അനുമതിയില്ലെന്നും ഇതിൽ പെങ്കടുക്കാൻ വീട്ടിൽനിന്ന് ഇറങ്ങിയാൽ അറസ്റ്റ് ചെയ്യുമെന്നും ഹൈദരാബാദ് തർനാക പൊലീസ് അദ്ദേഹത്തോട് പറയുകയായിരുന്നു.
‘വൈശ്യർ സാമൂഹിക കൊള്ളക്കാർ’ എന്ന പുസ്തകത്തിെൻറ പേരിൽ ആര്യവൈശ്യസമുദായം കാഞ്ച െഎലയ്യക്കെതിരെ വൻ പ്രതിഷേധത്തിലാണ്. ഇൗയിടെ അദ്ദേഹത്തിെൻറ കാർ തടഞ്ഞ് ആക്രമിക്കുകയും ചെയ്തു.
എന്നാൽ, പുസ്തകം നിേരാധിക്കാനുള്ള ഹരജി സുപ്രീംകോടതി തള്ളിയിരുന്നു. വീട്ടുതടങ്കലിലാക്കിയ വിവരമറിഞ്ഞ് നൂറുകണക്കിന് പേർ അദ്ദേഹത്തിന് പിന്തുണ പ്രഖ്യാപിച്ച് വീടിനുചുറ്റും തടിച്ചുകൂടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.