കാൺപൂർ: ഉത്തർപ്രദേശിൽ പീഡനത്തിനിരയായ പെൺകുട്ടിയുടെ അമ്മയെ പ്രതികൾ അടിച്ച് കൊന്നു. കാൺപൂരിൽ 40കാരിയാണ് കൊ ല്ലപ്പെട്ടത്. കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതികൾ കഴിഞ്ഞയാഴ്ച പെൺകുട്ടിയേയും അമ്മയേയും മർദ്ദിക്കുകയായിരുന്ന ു. 2018ലാണ് 13കാരിയായ പെൺകുട്ടി പീഡനത്തിനിരയായത്.
A group of five men accused of molesting a young girl, who are currently out on bail, attacked the victim's mother after she refused to withdraw the case in Kanpur. The mother succumbed to injuries at the hospital. @myogiadityanath where is law and order in the state. @Uppolice pic.twitter.com/9FVO7TvCMX
— Saurabh Trivedi (@saurabh3vedi) January 17, 2020
2018ലെ പീഡനകേസിലെ പ്രതികളിൽ നാല് പേർക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു. അബിദ്, മിൻറു, മഹ്ബൂബ്, ചന്ദബാബു എന്നിവർക്കാണ് ജാമ്യം അനുവദിച്ചത്. ഇവരാണ് പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ച് കയറി ആക്രമണം നടത്തിയത്. പീഡനകേസ് പിൻവലിക്കണമെന്നായിരുന്നു പ്രതികളുടെ ആവശ്യം. ഇതിന് തയാറാവാതിരുന്നതോടെ മർദ്ദിക്കുകയായിരുന്നുവെന്ന് യു.പി പൊലീസ് പറഞ്ഞു.
പെൺകുട്ടിയുടെ കുടുംബത്തെ മർദ്ദിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിലായിട്ടുണ്ടെന്ന് കാൺപൂർ പൊലീസ് അറിയിച്ചു. ഇതിലൊരാളെ ഏറ്റുമുട്ടലിനൊടുവിലാണ് അറസ്റ്റ് ചെയ്തതതെന്നും പൊലീസ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.