കർണാടക: സ്പീക്കർക്കെതിരെ വിമത എം.എൽ.എമാർ സുപ്രീംകോടതിയിൽ

മുംബൈ: കർണാടകയിലെ രാഷ്ട്രീയ പ്രതിസന്ധി സുപ്രീംകോടതിയിൽ. രാജി സ്വീകരിക്കാതെ സഖ്യസർക്കാറിന് കൂടുതൽ സമയം അന ുവദിക്കുന്ന സ്പീക്കർ കെ.ആർ രമേശ് കുമാറിെൻറ നടപടിക്കെതിരെ വിമത എം.എൽ.എമാർ സുപീംകോടതിയിൽ ഹരജി നൽകി. രാജിവെ ക്കുകയെന്നത് ജനാധിപത്യമായ അവകാശമാണെന്നും കുമാരസ്വാമി സർക്കാറിന് വേണ്ടി സ്പീക്കർ തങ്ങളുടെ അവകാശം നിഷേധിക ്കുകയാണെന്നും എം.എൽ.എമാർ ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു.

മുതിർന്ന അഭിഭാഷകൻ മുകുൾ റോഹ്ത്തഗിയാണ് എം.എൽ.എമാർക്ക് വേണ്ടി ഹരജി സമർപ്പിച്ചത്. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ ബെഞ്ച് ഹരജി നാളെ പരിഗണിക്കും.

കോൺഗ്രസിെൻറ വിപ്പ് ലംഘിച്ച എട്ട് എം.എല്‍.എമാരുടെ രാജിക്ക് നിയമ സാധുതയില്ലെന്ന് ചൂണ്ടിക്കാട്ടി സ്പീക്കര്‍ രമേഷ് കുമാര്‍ രാജി തള്ളുകയായിരുന്നു. എം.എൽ.എമാരെ നേരിട്ട് കണ്ട് അവർ പരപ്രേരണ കൂടാതെയാണോ രാജിവെച്ചതെന്ന് പരിശോധിച്ച ശേഷമേ സ്വീകരിക്കൂയെന്നും സ്പീക്കർ വ്യക്തമാക്കിയിരുന്നു. ഇതിനെതിരെയാണ് ഭരണകക്ഷി എം.എൽ.എമാർ സുപ്രീംകോടതിയിലേക്ക് നീങ്ങിയിരിക്കുന്നത്. കാലതാമസമില്ലാതെ തങ്ങളുടെ രാജി സ്വീകരിക്കണമെന്നാണ് എ.എൽ.എമാരുടെ ആവശ്യം.

അതിനിടെ, ഇന്ന് രാവിലെ മുംബൈയിലെ ഹോട്ടലിൽ തങ്ങുന്ന എം.എൽ.എമാരെ അനുനയിപ്പിക്കാൻ എത്തിയ കോൺഗ്രസ് നേതാവ് ഡി.കെ. ശിവകുമാറിനെ അകത്തേക്ക് കടത്തിവിടാതെ പൊലീസ് തടഞ്ഞിരുന്നു. ഇതോടെ സഖ്യസർക്കാറിെൻറ ഭാഗത്തു നിന്നുള്ള അനുനയനശ്രമങ്ങളും അടഞ്ഞ അവസ്ഥയിലാണ്.

Tags:    
News Summary - Karnataka crisis reaches SC, rebel MLAs say Speaker delaying resignation- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.