ന്യൂഡൽഹി: സംസ്ഥാനത്തിെൻറ പ്രത്യേക പദവി നീക്കിയതിനെ തുടർന്ന് സർക്കാർ കർശന നിയ ന്ത്രണമേർപ്പെടുത്തിയ കശ്മീരിൽ തിങ്കളാഴ്ച സ്കൂളുകളും കോളജുകളും തുറന്നേക്കു ം. വരും ദിവസങ്ങളിൽ നിരോധനാജ്ഞയിൽ ഇളവുവരുത്തുമെന്ന് സർക്കാർ വൃത്തങ്ങൾ സൂചിപ്പ ിച്ചു.
ഫോൺ, ഇൻറർനെറ്റ് ഉൾപ്പെടെയുള്ള വാർത്താവിനിമയ ബന്ധങ്ങൾ വിേച്ഛദിച്ചത് വെള്ളിയാഴ്ച രാത്രിമുതൽ ഭാഗികമായി പുനഃസ്ഥാപിച്ചെന്ന് സംസ്ഥാന ചീഫ് സെക്രട്ടറി ബി.വി.ആർ സുബ്രഹ്മണ്യൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു. തീവ്രവാദ സംഘടനകൾ വിധ്വംസക പ്രവർത്തനങ്ങൾക്ക് മൊബൈൽ ഫോൺ ഉപയോഗിക്കുമെന്ന ആശങ്കയുള്ളതിനാലാണ് നെറ്റ് സംവിധാനം പൂർണമായും പുനഃസ്ഥാപിക്കാത്തതെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, സെക്രേട്ടറിയറ്റും മറ്റു സർക്കാർ ഓഫിസുകളും സാധാരണനിലയിൽ പ്രവർത്തനം തുടരണമെന്ന് ഗവർണർ സത്യപാൽ മലിക് നിർദേശിച്ചു. സർക്കാർ ഉദ്യോഗസ്ഥർക്ക് ജോലിക്ക് എത്താൻ സൗകര്യമൊരുക്കാനും അദ്ദേഹം ഉത്തരവിട്ടു. ഗവർണർ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് സംസ്ഥാനത്തെ സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു.
അതിനിടെ, തടങ്കലിലാക്കിയ ‘ഗ്രേറ്റർ കശ്മീർ’ പത്രത്തിെൻറ കറസ്പോണ്ടൻറ് ഇർഫാൻ മാലികിനെ േബാണ്ട് എഴുതിവാങ്ങി മോചിപ്പിച്ചെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.