ബംഗളൂരു: ലുലു ഗ്രൂപ് കർണാടകയിലെ വിജയപുരയിൽ 300 കോടി മുതൽമുടക്കിൽ ഭക്ഷ്യ സംസ്കരണ പ്ലാന്റ് സ്ഥാപിക്കുമെന്ന് കർണാടക വ്യവസായ മന്ത്രി എം.ബി. പാട്ടീൽ പ്രസ്താവനയിൽ അറിയിച്ചു.
കയറ്റുമതി ലക്ഷ്യമിട്ടാണ് പ്ലാന്റ് സ്ഥാപിക്കുന്നത്. ഇതിന് പുറമെ, നിക്ഷേപവുമായി ബന്ധപ്പെട്ട് വിവിധ കമ്പനികളുമായി 2200 കോടിയുടെ ധാരണപത്രവും കർണാടക സർക്കാർ ഒപ്പിട്ടു. സ്വിറ്റ്സർലൻഡിലെ ദാവോസിൽ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തിൽ മന്ത്രി എം.ബി. പാട്ടീലിന്റെ നേതൃത്വത്തിലുള്ള സംഘം വിവിധ കമ്പനികളുമായി ചർച്ച നടത്തിവരുകയാണ്.
സംസ്ഥാനത്ത് ഡേറ്റ സെന്റർ നിർമിക്കുന്നതിന് 20,000 കോടി വെബ് വെർക്സ് എന്ന കമ്പനി മുതൽമുടക്കും. ടകേഡ ഫാർമസ്യൂട്ടിക്കൽസ് കമ്പനിക്ക് ബംഗളൂരുവിൽ അവരുടെ ഗ്ലോബൽ ഇന്നവേഷൻ സെന്റർ ആരംഭിക്കാൻ പദ്ധതിയുള്ളതായും മന്ത്രി പ്രസ്താവനയിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.