ന്യൂഡൽഹി: അക്രമ സാധ്യതകളുടെ പേരിൽ ബംഗാളിൽ പ്രചാരണ സമയം വെട്ടിക്കുറച്ച തെരഞ്ഞെട ുപ്പ് കമീഷൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്താൻ നിശ്ചയിച്ച രണ്ടു പൊതുസമ്മേളനങ് ങൾ തടസ്സപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്തി. മുഖ്യമന്ത്രി മമത ബാനർജിയുടെ വിശ്വസ്തനും കേന്ദ്രസർക്കാറിന് കണ്ണിലെ കരടുമായ മുതിർന്ന െഎ.പി.എസ് ഒാഫിസർ രാജീവ് കുമാറിനെ തെരഞ്ഞെടുപ്പുകാല സവിശേഷാധികാരം പ്രയോഗിച്ച് ഡൽഹിക്ക് സ്ഥലംമാറ്റി. ബി.ജെ.പിയുടെ പാവയായി കമീഷൻ പ്രവർത്തിക്കുന്നു എന്നതിന് വ്യക്തമായ തെളിവായി പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്ന രണ്ടു പ്രധാന കാര്യങ്ങൾ ഇവയാണ്. തെരഞ്ഞെടുപ്പു വേണമെങ്കിൽ മാറ്റിവെക്കാമെന്നല്ലാതെ, സ്ഥാനാർഥികൾക്ക് പ്രചാരണം നടത്തുന്നതിന് നിയമപരമായുള്ള സമയം വെട്ടിച്ചുരുക്കാൻ കമീഷന് അവകാശമില്ലെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
വെള്ളിയാഴ്ച വൈകീട്ട് അഞ്ചിനാണ് ഏഴാംഘട്ട വോെട്ടടുപ്പു നടക്കുന്ന 59 മണ്ഡലങ്ങളിൽ പ്രചാരണം ഒൗപചാരികമായി തീരേണ്ടിയിരുന്നത്. ഇതിൽ പശ്ചിമ ബംഗാളിലെ ഒമ്പതു സീറ്റിെൻറ കാര്യത്തിലാണ് അക്രമത്തിെൻറ പേരുപറഞ്ഞ് കമീഷൻ ഇടപെട്ടത്. ഒരു ദിവസത്തെ പ്രചാരണം വെട്ടിച്ചുരുക്കുന്നുവെന്നാൽ വ്യാഴാഴ്ച അഞ്ചിന് പ്രചാരണം തീരണം. എന്നാൽ, രാത്രി 10 വരെ എന്ന് കമീഷൻ നിശ്ചയിക്കുകയായിരുന്നു. മോദിക്ക് ലക്ഷ്മികാന്തപുർ, ഡംഡം എന്നിവിടങ്ങളിൽ റാലി ഉള്ളതു കണക്കിലെടുത്താണ് ഇൗ സമയപരിധി തെരഞ്ഞെടുത്തതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. വോെട്ടടുപ്പിന് 48 മണിക്കൂർ മുമ്പുവരെ പ്രചാരണം നടത്താൻ എല്ലാ സ്ഥാനാർഥിക്കും അവകാശമുണ്ട്. സംഘർഷം നിലനിൽക്കുന്ന ജമ്മു-കശ്മീരിൽ പോലും ഇൗ ചട്ടത്തിൽ ഇളവു നൽകിയില്ല. ബംഗാളിലെ കമീഷൻ നടപടി അവസാന സമയ പ്രചാരണ തന്ത്രങ്ങൾ അലേങ്കാലപ്പെടുത്തി. അത്രയും അസാധാരണമായ സാഹചര്യം അവിടെ ഉണ്ടായിരുന്നെങ്കിൽ, തെരഞ്ഞെടുപ്പു മാറ്റിവെക്കുകയാണ് വേണ്ടിയിരുന്നുതെന്ന് നിയമവിദഗ്ധർ പറയുന്നു.
ക്രമസമാധാന കാര്യങ്ങളിൽ തങ്ങളാണ് അവസാന വാക്ക് എന്ന മട്ടിൽ പെരുമാറിയ കമീഷൻ തൃണമൂൽ സർക്കാറിനെ കുറ്റപ്പെടുത്തുകയാണ് ചെയ്തത്. അക്രമം നടത്തിയ ആർക്കുമെതിരെ തെരഞ്ഞെടുപ്പു ചട്ടങ്ങൾ പ്രകാരം നടപടി ഉണ്ടായില്ല. എന്നാൽ, ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി കോടതി കയറാൻ പശ്ചിമ ബംഗാൾ സർക്കാറോ ഏതെങ്കിലും പാർട്ടിയോ തയാറായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.