ലക്നൗ: ഇന്ധന വില വർധനവിന്‍റെ പശ്ചാത്തലത്തിൽ നിയമസഭയിലേക്ക് കാളവണ്ടിയിൽ വരാൻ പ്രവേശന പാസ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഉത്തർപ്രദേശ് നിയമസഭാംഗം. കോൺഗ്രസ് നിയമസഭാംഗമായ ദീപക് സിങ് ആണ് വ്യത്യസ്ത ആവശ്യത്തിനു പിന്നിൽ. ഇക്കാര്യം ചൂണ്ടിക്കാട്ടി ദീപക് സിങ് വിധാൻ പരിഷത്ത് സെക്രേട്ടറിയേറ്റിന് കത്ത് നൽകി.
‘പെട്രോൾ, ഡീസൽ വില വർധന നിയന്ത്രിക്കുന്നതിൽ ബി.ജെ.പി സർക്കാർ പരാജയപ്പെട്ടതിനാൽ ഈ വർഷം മുഴുവൻ നിയമസഭാ വളപ്പിൽ പ്രവേശിപ്പിക്കാൻ കാളവണ്ടിക്ക് പ്രവേശന പാസ് അനുവദിച്ചു തരുവാൻ താങ്കളോട് അപേക്ഷിക്കുന്നു. എനിക്കും മറ്റ് അംഗങ്ങൾക്കും യാത്ര ചെയ്യുന്നതിനായി അത് ഉപയോഗിക്കാൻ സാധിക്കും.’ -വിധാൻ പരിഷത്ത് പ്രിൻസിപ്പൽ സെക്രട്ടറിക്കെഴുതിയ കത്തിൽ ദീപക് സിങ് ചൂണ്ടിക്കാട്ടുന്നു.
അഴിമതിക്കു കടിഞ്ഞാണിടുന്നതിലും ഇന്ധനവില വർധന നിയന്ത്രിക്കുന്നതിലും പരാജയപ്പെട്ട മോദി സർക്കാറിക്കെതിരെ പ്രതിഷേധിക്കുന്നതിന്‍റെ ഭാഗമായി മെയ് 26 വഞ്ചനാ ദിനം ആചരിക്കാൻ കോൺഗ്രസ് ആഹ്വാനം ചെയ്തിട്ടുണ്ട്.
ക്രിക്കറ്റ് താരം വിരാട് കോഹ്ലിയുടെ ഫിറ്റ്നസ് ചലഞ്ച് സ്വീകരിച്ച് വ്യായാമം ചെയ്യുന്ന ദൃശ്യം ഉടൻ ട്വിറ്ററിലിടുമെന്ന് അറിയിച്ച മോദിയെ ഇന്ധനവില കുറക്കുന്നതിന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഫ്യുവൽ ചലഞ്ചിന് വെല്ലുവിളിച്ച് ട്വീറ്റ് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.