ബംഗളൂരു: ചിക്കമഗളൂരുവിലെ വദ്ദരഹള്ളി തടാകത്തില്‍ യുവതിയും മകളും മുങ്ങിമരിച്ചു. പ്രദേശവാസിയായ ശോഭ (40), മകള്‍ വര്‍ഷ (എട്ട്) എന്നിവരാണ് മരിച്ചത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ശോഭയുടെ മൂത്തമകന്‍ ഒഴുക്കില്‍ പെടാതെ രക്ഷപ്പെട്ടു. പശുവിനെ തടാകത്തിന്റെ മറുകരയില്‍ മേയാന്‍ വിടാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം.
വര്‍ഷ തടാകത്തിന്റെ ആഴം കൂടിയ ഭാഗത്ത് മുങ്ങുകയായിരുന്നു. രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ അമ്മയും പെട്ടു. മകന്റെ നിലവിളികേട്ട് നാട്ടുകാര്‍ ഓടിയെത്തി രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ഇരുവരുടെയും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. വദ്ദരഹള്ളി റൂറല്‍ പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.