ൈഹദരാബാദ്: തിരക്കേറിയ ഹൈദരാബാദ് നഗരത്തിൽ പട്ടാപകൽ യുവാവിനെ രണ്ടംഗ സംഘം വെട്ടികൊന്നു. രാജേന്ദ്രനഗർ തെരുവിൽ ആണ് സംഭവം. ആളുകൾ നോക്കി നിൽക്കെ മഴു ഉപയോഗിച്ചാണ് യുവാവിനെ വെട്ടി കൊലപ്പെടുത്തിയത്. കഴിഞ്ഞ വർഷം ഡിസംബറിൽ നടന്ന മഹേഷ് ഗൗഡ് കൊലക്കേസിലെ മുഖ്യപ്രതിയായ രമേശ് എന്നയാളാണ് മരിച്ചത്.
മഹേഷ് ഗൗഡിെൻറ പിതാവ് കൃഷ്ണ ഗൗഡ്, അമ്മാവൻ ലക്ഷ്മൺ ഗൗഡ് എന്നിവർ ചേർന്നാണ് രമേശിനെ കൊലപ്പെടുത്തിയത്. ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൂടി നിന്നവരിലാരോ മൊബൈൽഫോണിൽ പകർത്തിയ സംഭവത്തിെൻറ ദൃശ്യം സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മരണം ഉറപ്പാവുന്നതു വരെ അക്രമികൾ യുവാവിനെ വെട്ടുന്നത് ദൃശ്യത്തിൽ കാണാം.
സംഭവം നടക്കുന്നതിനു സമീപത്തു തന്നെ പൊലീസ് വാഹനം ഉണ്ടായിരുന്നെങ്കിലും പൊലീസുകാർ ആരും അക്രമം തടയാൻ എത്തിയില്ല. ലാത്തി കൈയ്യിൽ ഇല്ലാത്തതിനാൽ അത് എടുക്കാൻ പോയപ്പോഴേക്ക് കൊല നടന്നിരുന്നുവെന്ന് ഒരു പൊലീസ് ഒാഫീസർ പറഞ്ഞു. ചിലർ അക്രമികളെ തടയാനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും ഭൂരിഭാഗം പേരും കൃത്യം മൊബൈൽ ക്യാമറയിൽ പകർത്തുന്ന തിരക്കിലായിരുന്നു.
കഴിഞ്ഞ ആഴ്ച ൈഹദരാബാദിൽ താഴ്ന്ന ജാതിക്കാരനായ വ്യക്തിയെ വിവാഹം ചെയ്തതിെൻറ പേരിൽ പിതാവ് മകളേയും ഭർത്താവിനേയും വടിവാൾ ഉപയോഗിച്ച് വെട്ടികൊലപ്പെടുത്താൻ ശ്രമിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.