ന്യൂഡൽഹി: ട്വിറ്ററിൽ വിലക്കിയതിനു പിന്നാലെ രാഹുൽ ഗാന്ധിയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിനെതിരെയും നടപടി വേണമെന്ന് ദേശീയ ബാലാവകാശ കമീഷൻ ഫേസ്ബുക്കിനോട് ആവശ്യപ്പെട്ടു. ഡൽഹിയിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട ഒമ്പതു വയസുകാരി ദലിത് ബാലികയുടെ കുടുംബത്തെ സന്ദർശിക്കുന്ന വിഡിയോ സോഷ്യൽമീഡിയയിൽ പങ്കുവെച്ചതിനാണ് നടപടി തേടിയത്.
ഇതെ ചിത്രത്തിന്‍റെ പേരിൽ ദേശീയ ബാലാവകാശ കമീഷൻ ഇൗ മാസം നാലിന് ട്വിറ്ററിന് നോട്ടീസ് നൽകിയിരുന്നു. ഇതെത്തുടർന്ന് രാഹുൽ ഗാന്ധിയുടെ അക്കൗണ്ട് താൽക്കാലികമായി മരവിപ്പിച്ചിരുന്നു.
ഇൻസ്റ്റഗ്രാമിലെ വിഡിയോയിൽ ഇരയുടെ പിതാവിെൻറയും മാതാവിന്‍റെയും മുഖം വ്യക്തമാണെന്നും ഇത് നിയമവിരുദ്ധമാണെന്നും ബാലാവകാശ കമീഷൻ നോട്ടീസിൽ വ്യക്തമാക്കി. ഇത്തരം സംഭവങ്ങളിൽ ഇരയെ തിരിച്ചറിയുന്നതൊന്നും പ്രസിദ്ധീകരിക്കരുതെന്നാണ് രാജ്യത്തെ നിയമം.
രാഹുൽ ഗാന്ധിയുടെ അക്കൗണ്ടുകൾ ട്വിറ്റർ വിലക്കിയതിനെതിരെ കോൺഗ്രസ് പ്രതിഷേധവുമായി രംഗത്തു വന്നിരുന്നു. തങ്ങളുടെ െപ്രാഫൈലിലെ ചിത്രങ്ങളും പേരുകളും രാഹുലിേന്റതാക്കി നിരവധി നേതാക്കളും പ്രവർത്തകരും അദ്ദേഹത്തിന് പിന്തുണ അറിയിച്ചു.
എന്നാൽ, ഈ രീതിയിൽ രാഹുൽ ഗാന്ധിയുടെ ചിത്രവും പേരും ഉപയോഗിച്ച പല അക്കൗണ്ടുകളും ട്വിറ്റർ റദ്ദാക്കിയിരുന്നു. മറ്റൊരാളുടെ അക്കൗണ്ടാണെന്ന് തോന്നിപ്പിക്കുന്നത് തങ്ങളുടെ നയത്തിനെതിരാണെന്ന് പറഞ്ഞായിരുന്നു നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.