അദാനി വിമാനത്താവളം എന്നെഴുതിയ ബോർഡ് ശിവസേന പ്രവർത്തകർ നശിപ്പിച്ചപ്പോൾ

മുംബൈ വിമാനത്താവളത്തിന് അദാനിയുടെ പേര് നൽകുന്നതിനെ എതിർത്ത് എൻ.സി.പിയും

മുംബൈ: ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ പേര് മാറ്റാനുള്ള നീക്കത്തിനെതിരെ മഹാരാഷ്ട്ര മന്ത്രിയും നാഷനലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻ.സി.പി) നേതാവുമായ നവാബ് മാലിക് രംഗത്തെത്തി.

മുംബൈ വിമാനത്താവളത്തിന്‍റെ പേര് അദാനി വിമാനത്താവളം എന്നാക്കി മാറ്റിയ ബോർഡുകൾ കഴിഞ്ഞ ദിവസം ശിവസേന പ്രവർത്തകർ നശിപ്പിച്ചിരുന്നു.

'എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയാണ് വിമാനത്താവളത്തിന് ശിവജിയുടെ പേര് നൽകിയത്. ജി.വി.കെയാണ് വിമാനത്താവളം നടത്തിപ്പോന്നിരുന്നത്. ജി.വി.കെയുടെ ഓഹരികൾ അദാനി ഗ്രൂപ്പ് ഏറ്റെടുത്തതോടെ അവർ വിമാനത്താവളത്തിന്‍റെ സഹ ഉടമകളായി. അതിന്‍റെ അടിസ്ഥാനത്തിൽ അവർക്ക് വിമാനത്താവളത്തിന്‍റെ പേര് മാറ്റാൻ സാധിക്കില്ല. നേരത്തെ ജി.വി.കെ ഇങ്ങനെയൊന്നും ചെയ്തിരുന്നില്ല'-നവാബ് മാലിക് പറഞ്ഞു.

'ഈ നീക്കം മഹാരാഷ്ട്രയുടെ മാത്രമല്ല രാഷ്ട്രത്തിന്‍റെ വരെ വികാരം വൃണപ്പെടുത്തുന്ന ഒന്നാണ്. എയർപോർട്ട് അതോറിറ്റിയുെട വി.ഐ.പി ഗേറ്റിന് അദാനിയുടെ പേര് നൽകിയതും അംഗീകരിക്കാൻ സാധിക്കില്ല. അത് ആളുകളുടെ വികാരത്തെ മുറിവേൽപിക്കും. അതോടെ ഭാവിയിൽ പ്രശ്നങ്ങൾ ഒഴിവാക്കാനായി അവർ മുൻകരുതലുകൾ സ്വീകരിക്കും'-മുതിർന്ന എൻ.സി.പി നേതാവ് കൂട്ടിച്ചേർത്തു.

ഛത്രപതി ശിവജി വിമാനത്താവളത്തിന്‍റെ മുമ്പിൽ 'അദാനി വിമാനത്താവളം' എന്നെഴുതിയ ബോർഡാണ് തിങ്കളാഴ്ച ശിവസേന പ്രവർത്തകർ നശിപ്പിച്ചത്. സംഭവം വിവാദമായതിന് പിന്നാലെ വിമാനത്താവളത്തിേന്‍റയോ ടെർമിനലുകളുടെയോ പേര് മാറ്റാൻ നീക്കമില്ലെന്ന് അദാനി ഗ്രൂപ്പ് പ്രസ്താവനയിലൂടെ വ്യക്തമാക്കിയിരുന്നു.

Tags:    
News Summary - NCP's Nawab Malik opposes renaming of Mumbai airport into Adani's name

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.