ആർ.ഐ.എൻ.എൽ സ്വകാര്യവത്കരണം: പിന്നോട്ടില്ലെന്ന് ഉരുക്ക് മന്ത്രാലയം

ന്യൂഡൽഹി: രാഷ്ട്രീയ ഇൻസ്പത് നിഗം ലിമിറ്റഡ് (ആർ.ഐ.എൻ.എൽ) സ്വകാര്യവത്കരണ നടപടി പുരോഗമിക്കുകയാണെന്ന് ഉരുക്ക് മന്ത്രാലയം അറിയിച്ചു. ഓഹരിവിൽപന സർക്കാർ മരവിപ്പിച്ചതായ വാർത്തകളോട് പ്രതികരിക്കുകയായിരുന്നു മന്ത്രാലയം.

ഉരുക്ക് മന്ത്രാലയത്തിന് കീഴിൽ പ്രതിവർഷം 70 ലക്ഷം ടൺ ഉൽപാദന ശേഷിയിൽ ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്ത് പ്രവർത്തിക്കുന്ന കമ്പനിയാണ് ആർ.ഐ.എൻ.എൽ.

കമ്പനി പൂർണമായി സ്വകാര്യവത്കരിക്കാൻ 2021 ജനുവരി 27ന് ചേർന്ന സാമ്പത്തിക കാര്യ മന്ത്രിസഭ സമിതി തത്ത്വത്തിൽ അംഗീകാരം നൽകിയിരുന്നു. തുടർനടപടികൾ വൈകിയ സാഹചര്യത്തിലാണ് സർക്കാർ തൽക്കാലം നീക്കത്തിൽനിന്ന് പിൻവാങ്ങുകയാണെന്ന റിപ്പോർട്ടുകൾ വന്നത്.

Tags:    
News Summary - No freeze on RINL disinvestment process clarifies Steel Ministry

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.