ന്യൂഡൽഹി: നഷ്ടത്തിലോടുന്ന പൊതുമേഖല ടെലിഫോൺ സേവന ദാതാക്കളായ ബി.എസ്.എൻ.എൽ, എം .ടി.എൻ.എൽ എന്നിവയിലെ വിരമിക്കൽ പ്രായം 60ൽ നിന്ന് 50 ആയി ചുരുക്കാൻ സർക്കാർ ആലോചിക്കു ന്നില്ലെന്ന് വാർത്താവിനിമയ സഹ മന്ത്രി സഞ്ജയ് ദോദ്രെ രാജ്യസഭയെ രേഖാമൂലം അറിയി ച്ചു. ഇരു കമ്പനികളിലെയും ശമ്പള പ്രതിസന്ധി സംബന്ധിച്ചും അദ്ദേഹം പ്രതികരിച്ചു.
സെപ്റ്റംബറിലെ ശമ്പളം നൽകിയെന്നാണ് ബി.എസ്.എൻ.എൽ അറിയിച്ചിട്ടുള്ളത്. എം.ടി.എൻ.എല്ലിൽ ആഗസ്റ്റിലെ ശമ്പളവും കൊടുത്തിട്ടുണ്ട്. ഇരു കമ്പനികളെയും സ്വകാര്യവത്കരിക്കാനുള്ള നിർദേശം സർക്കാർ പരിഗണനയിലില്ല. വി.ആർ.എസ് പാക്കേജിലൂടെ ജീവനക്കാരുടെ എണ്ണം കുറച്ച് കമ്പനിയെ കൂടുതൽ പ്രഫഷനലായി മുന്നോട്ടുപോകാനാണ് തീരുമാനം. അതേസമയം, നിലവിൽ ബി.എസ്.എൻ.എല്ലിൽ 79,000 ജീവനക്കാരും എം.ടി.എൻ.എല്ലിൽ 20,000 ജീവനക്കാരിൽ 14,000 പേരും വി.ആർ.എസിന് അപേക്ഷിച്ചിട്ടുണ്ടെന്ന് വാർത്താവിനിമയ മന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞു.
30 ശതമാനം കരാർ ജീവനക്കാർ ശമ്പള പ്രതിസന്ധി അനുഭവിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയപ്പോൾ കരാർ ജീവനക്കാരുടെ ശമ്പള പ്രതിസന്ധി പരിഹരിക്കേണ്ട ബാധ്യത കരാറുകാർക്കാണെന്നായിരുന്നു മറുപടി. ചില പ്രത്യേക ആവശ്യങ്ങൾക്ക് വേണ്ടി മാത്രമാണ് കമ്പനികൾ പുറം കരാർ നൽകുന്നത്. ഇതിന് കീഴിലുള്ള ജീവനക്കാർക്ക് ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നൽകേണ്ട ബാധ്യത കരാറുകാർക്കാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.