ന്യൂഡൽഹി: ആറു ജീവനക്കാർക്ക് കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് ഗ്രേറ്റർ നോയിഡയിലുള്ള ഓപ്പോ മൊബൈൽ ഫോൺ കമ്പനി പൂട്ടി. സ്മാർട്ട് ഫോൺ നിർമാണ ഫാക്ടറിയിൽ ജോലി ചെയ്യുന്ന 3000ത്തിലധികം ജീവനക്കാരെയും കോവിഡ് പരിശോധനക്ക് വിേധയമാക്കിയതായും ഓേപ്പാ ഇന്ത്യ പ്രസ്താവനയിലൂടെ അറിയിച്ചു.
ജീവനക്കാരുടെ സുരക്ഷ കണക്കിലെടുത്ത് ഗ്രേറ്റർ നോയിഡയിലുള്ള ഓപ്പോ മെബൈൽ നിർമാണ യൂനിറ്റ് പൂട്ടുന്നതായും കമ്പനി അധികൃതർ അറിയിച്ചു. എല്ലാ ജീവനക്കാരുടെയും കോവിഡ് പരിശോധനാഫലം ലഭിച്ചിട്ടില്ല. പരിശോധനാ ഫലം ലഭിച്ച ശേഷം കോവിഡ് നെഗറ്റീവായ ജീവനക്കാരെ ഉൾപ്പെടുത്തി കമ്പനി തുറന്നു പ്രവർത്തിപ്പിക്കും.
30 ശതമാനം ജീവനക്കാരെ ഉൾപ്പെടുത്തി കമ്പനികൾ തുറന്നുപ്രവർത്തിക്കാമെന്ന ഉത്തർപ്രദേശ് സർക്കാറിെൻറ ഉത്തരവ് പ്രകാരം വെള്ളിയാഴ്ചയാണ് ഗ്രേറ്റർ നോയിഡയിശല ഓപ്പോ യൂനിറ്റ് പ്രവർത്തനം പുനഃരാരംഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.