മാനസിക അസ്വാസ്ഥ്യമുള്ള മകളെ കൊലപ്പെടുത്തിയ മാതാപിതാക്കൾ പിടിയിൽ

ഹൈദരാബാദ്: തെലങ്കാനയിൽ മാനസിക അസ്വാസ്ഥ്യമുള്ള മകളെ കൊലപ്പെടുത്തിയ മാതാപിതാക്കൾ പിടിയിൽ. പ്രിയങ്ക (24) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ നെരെല്ലയിലെ ചെപ്യാല നർസയ്യ (49), ഭാര്യ യെല്ലവ്വ (43) എന്നിവരാണ് അറസ്റ്റിലായത്. പ്രിയങ്ക വർഷങ്ങളായി മാനസിക അസ്വാസ്ഥ്യം അനുഭവിച്ചിരുന്നു.

മാതാപിതാക്കൾ യുവതിയെ ചികിത്സിക്കുകയും വിവാഹം നടത്തുകയും ചെയ്തു. 13 മാസം പ്രായമുള്ള കുഞ്ഞും യുവതിക്കുണ്ട്. വീണ്ടും മാനസിക ആസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെ യുവതിയെ ചികിത്സിക്കുകയും ആരാധാനലായങ്ങളിലെത്തിക്കുകയും ചെയ്തെങ്കിലും മാറ്റമുണ്ടായില്ല. ഇതോടെ മാതാപിതാക്കൾ യുവതിയെ കൊലപ്പെടുത്തുകയായിരുന്നു. മെയ് 14 ന് ഉറങ്ങിക്കിടക്കുകയായിരുന്ന യുവതിയെ മാതാപിതാക്കൾ കഴുത്ത് ഞെരിച്ചാണ് കൊലപ്പെടുത്തിയത്. സ്വാഭാവിക മരണമാണെന്ന് ചൂണ്ടിക്കാട്ടി ഇവർ മരുമകനെ വിവരമറിയിക്കുകയും അന്നേ ദിവസം തന്നെ സംസ്കാര ചടങ്ങുകൾ നടത്തുകയുമായിരുന്നു.

എന്നാൽ സംഭവത്തിൽ സംശയം തോന്നിയ നാട്ടുകാർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. ചോദ്യം ചെയ്യലിനിടെ പ്രതികൾ കുറ്റം സമ്മതിച്ചതായാണ് റിപ്പോർട്ട്. സംഭവത്തിൽ ഇരുവരും ജുഡീഷ്യൽ കസ്റ്റഡിയിലാണ്. 

Tags:    
News Summary - Parents arrested for murdering mentally ill daughter

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.