ന്യൂഡൽഹി: സർക്കാർ ഡോക്ടർമാർക്ക് പി.ജി മെഡിക്കൽ ബിരുദകോഴ്സുകൾക്ക് സംവരണം അനുവദിക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. സർവിസിലുള്ള ഡോക്ടർമാർക്ക് പി.ജി മെഡിക്കൽ ഡിപ്ലോമ കോഴ്സുകൾക്ക് സംവരണമുള്ളതുപോലെ പി.ജി മെഡിക്കൽ ബിരുദ കോഴ്സുകളിലും സംവരണം വേണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹരജി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് തള്ളിയത്.
സർവിസിലുള്ള ഡോക്ടർമാർക്ക് പി.ജി മെഡിക്കൽ ബിരുദ കോഴ്സുകൾക്ക് 50 ശതമാനം സംവരണമാണ് ഇവർ ആവശ്യപ്പെട്ടത്. ഇതിനായി മെഡിക്കൽ കൗൺസിൽ ഒാഫ് ഇന്ത്യയുടെ ചട്ടങ്ങൾ സ്റ്റേ ചെയ്യണമെന്നായിരുന്നു തമിഴ്നാട്ടിലെ ആവശ്യം. തമിഴ്നാട് തുടർന്നുവരുന്ന സംവരണം എം.സി.െഎക്ക് മുടക്കാൻ അവകാശമിെല്ലന്ന വാദം സുപ്രീംകോടതി തള്ളി. മെഡിക്കൽ വിദ്യാഭ്യാസത്തിെൻറ നിലവാരത്തെ ഇൗ സംവരണം ബാധിക്കുമെന്ന് ബെഞ്ച് വിധിയിൽ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.