വർഗീയ രാഷ്ട്രീയത്തിനെതിരെ ഒന്നിച്ച് പോരാടണം -കാരാട്ട്

കോയമ്പത്തൂർ: രാജ്യമൊട്ടുക്കും ആർ.എസ്.എസും ബി.ജെ.പിയും ചേർന്ന് വർഗീയ രാഷ്ട്രീയം കളിക്കുകയാണെന്നും ഇതിനെതിരെ ജനകീയമുന്നേറ്റം ഉണ്ടാവണമെന്നും സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. തമിഴ്നാട്ടിൽ വർഗീയ സംഘർഷം സൃഷ്ടിച്ച് രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്ന ബി.ജെ.പിയുടെ നടപടികളിൽ പ്രതിഷേധിച്ച് കോയമ്പത്തൂരിൽ വിവിധ രാഷ്ട്രീയ കക്ഷികളുടെ കൂട്ടായ്മ സംഘടിപ്പിച്ച ‘ജനകീയവേദി’യുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

കോയമ്പത്തൂർ, കന്യാകുമാരി, തിരുപ്പൂർ ജില്ലകളിൽ ന്യൂനപക്ഷ വിഭാഗങ്ങൾക്കെതിരെ ചില സംഘ്പരിവാർ ശക്തികൾ നടത്തുന്ന അതിക്രമങ്ങൾക്കെതിരായാണ് ജനകീയവേദി രൂപവത്കരിച്ചത്. ബി.ജെ.പി അധികാരത്തിൽ വന്നതിനുശേഷം മുസ്ലിംകൾക്കും ദലിതുകൾക്കുമെതിരെ നിരവധി അക്രമ സംഭവങ്ങളാണ് അരങ്ങേറുന്നത്. രാജ്യത്ത് ഒരേ മതവും ഭാഷയും സംസ്കാരവും കൊണ്ടുവരാനാണ് ആർ.എസ്.എസിെൻറ ശ്രമമെന്നും കാരാട്ട് അറിയിച്ചു.

വിനായക ചതുർഥിയാഘോഷങ്ങളുടെ ഭാഗമായി പൊതുജനങ്ങൾക്കിടയിൽ വർഗീയ സംഘർഷം സൃഷ്ടിക്കുന്നതിനാണ് ബി.ജെ.പി നീക്കം നടത്തുന്നതെന്ന് പെരിയാർ ദ്രാവിഡ കഴകം ജനറൽ സെക്രട്ടറി കെ. രാമകൃഷ്ണൻ ആരോപിച്ചു.

Tags:    
News Summary - Prakash Karat ract to Religious Politics -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.