ന്യൂഡൽഹി: ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന നീക്കത്തിൽ കേന്ദ്ര സർക്കാറിെൻറ ജോയൻറ് സെക്രട്ടറി തസ്തികയിലേക്ക് സ്വകാര്യമേഖലയിൽ നിന്ന് നേരിട്ട് നിയമനം നടത്താൻ മോദി സർക്കാർ അപേക്ഷ ക്ഷണിച്ചു. സർക്കാറിെൻറ നയരൂപവത്കരണത്തിലും പദ്ധതി നിർവഹണത്തിലും നിർണായക പങ്കുള്ള 10 ജോയൻറ് സെക്രട്ടറിമാരുടെ ഒഴിവുകളിലേക്കുള്ള നിയമനത്തിനാണ് പ്രമുഖ ഇംഗ്ലീഷ് പത്രങ്ങളിൽ സർക്കാർ പരസ്യം നൽകിയത്. സ്വകാര്യമേഖലയിലെ കഴിവുറ്റവരെ ഭരണതലത്തിലേക്ക് കൊണ്ടുവരുക എന്നതിെൻറ മറപിടിച്ച് ഉന്നത ഉദ്യോഗസ്ഥതലത്തിൽ സംവരണം അട്ടിമറിക്കാനും സംഘ്പരിവാറുകാരെ പ്രതിഷ്ഠിക്കാനുമുള്ള സർക്കാർ നീക്കമാണിതെന്ന് വിമർശനമുയർന്നിട്ടുണ്ട്. യു.പി.എസ്.സി നടത്തുന്ന പരീക്ഷകൾ ജയിച്ച് കേന്ദ്ര സർവിസിലെത്തുന്ന ഉദ്യോഗസ്ഥരാണ് സീനിയോറിറ്റി പ്രകാരം ജോയൻറ് സെക്രട്ടറി റാങ്കിൽ എത്താറുള്ളത്. നിലവിലുള്ള രീതി മറികടന്നുള്ള നിയമനം വിദഗ്ധരെ കിട്ടാനാണെന്നാണ് സർക്കാർ വാദമെങ്കിലും ഉദ്യോഗസ്ഥതലത്തിൽ സ്വന്തക്കാരെ തിരുകിക്കയറ്റാനുള്ള പദ്ധതിയാണിതെന്ന് ആക്ഷേപമുയർന്നിട്ടുണ്ട്. അതേസമയം, ഭരണത്തിൽ പുതിയ ആശയങ്ങളും സമീപനങ്ങളും കൊണ്ടുവരുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് സർക്കാർ വ്യക്തമാക്കി.
രാഷ്ട്രനിർമാണത്തിന് സംഭാവന നൽകാൻ കഴിയുന്ന ശ്രദ്ധേയ വ്യക്തിത്വങ്ങൾക്ക് തസ്തികയിലേക്ക് അപേക്ഷിക്കാമെന്ന് പരസ്യത്തിലുണ്ട്. അപേക്ഷകർ സ്വകാര്യമേഖലയിലുള്ള കമ്പനികളിലും മൾട്ടി നാഷനൽ കമ്പനികളിലും കൺസൾട്ടൻസി സ്ഥാപനങ്ങളിലും 15 വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയമുള്ളവരായിരിക്കണം. റവന്യൂ, ധനകാര്യ സേവനം, സാമ്പത്തിക കാര്യങ്ങൾ, വാണിജ്യം, വ്യോമയാനം എന്നിവയടക്കമുള്ള മന്ത്രാലയങ്ങളിൽ മൂന്നു മുതൽ അഞ്ചു വർഷത്തേക്ക് കരാറടിസ്ഥാനത്തിലായിരിക്കും നിയമനം. സമാന തസ്തികകളിൽ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും സർക്കാർ സർവിസുകളിലുള്ളവർക്കും പൊതുമേഖല സ്ഥാപനങ്ങൾ, സ്വയംഭരണ സ്ഥാപനങ്ങൾ, സർവകലാശാലകൾ, ഗവേഷണ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലുള്ളവർക്കും അപേക്ഷിക്കാം.
സർക്കാർ നടപടിയെ അനുകൂലിച്ചും പ്രതികൂലിച്ചും സമൂഹമാധ്യമങ്ങളിൽ പ്രതികരണങ്ങൾ വന്നുകൊണ്ടിരിക്കുന്നുണ്ട്. സദ്ഭരണത്തിന് സഹായകരമാകുമെന്ന് അനുകൂലിക്കുന്നവർ പറയുേമ്പാൾ നിയമനങ്ങൾ സുതാര്യവും നിഷ്പക്ഷവുമാകുന്ന സംവിധാനത്തിനേ പ്രവർത്തിക്കാൻ കഴിയൂ എന്ന് എതിർപ്പുള്ളവരും പറയുന്നു. ബിഹാർ മുൻ ഉപമുഖ്യമന്ത്രിയും ആർ.ജെ.ഡി നേതാവുമായ തേജസ്വി യാദവ് മോദി സർക്കാറിെൻറ നടപടിയെ രൂക്ഷമായി വിമർശിച്ചു. ജോയൻറ് സെക്രട്ടറിപോലുള്ള പ്രധാന പദവികളിൽ പരീക്ഷകൾ നടത്താതെ സർക്കാറിന് ഇഷ്ടമുള്ള ആരെയും നിയമിക്കാൻ സർക്കാറിന് കഴിയുമെന്നും യു.പി.എസ്.സിയെ അരികുവത്കരിക്കുന്ന നടപടിയാണ് ഇതെന്നും തേജസ്വി യാദവ് പറഞ്ഞു.
ഭരണഘടനയുടെയും സംവരണത്തിെൻറയും ലംഘനമാണിത്. നാളെ തെരഞ്ഞെടുപ്പില്ലാതെ ഇവർ പ്രധാനമന്ത്രിയെയും മന്ത്രിസഭയെയും തെരഞ്ഞെടുക്കുമെന്നും തേജസ്വി പരിഹസിച്ചു. 1990കളിൽ ഉദാരീകരണവും ആഗോളീകരണവും തുടങ്ങിയതു മുതൽക്കാണ് സിവിൽ സർവിസിലേക്ക് സ്വകാര്യമേഖലയിൽ നിന്നുള്ള നിയമനം വേണമെന്ന ആവശ്യമുയരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.