ചെന്നൈ: പുതുച്ചേരിയിൽ കോവിഡ് രോഗിയുടെ മൃതദേഹത്തോട് അനാദരവ് കാണിച്ച സംഭവത്തിൽ അധികൃതർ അന്വേഷണത്തിന് ഉത്തരവിട്ടു. ചെന്നൈ സ്വദേശിയായ ജ്യോതി മുത്തുവിെൻറ (45) മൃതദേഹം ആേരാഗ്യ പ്രവർത്തകർ ഒറ്റപ്പെട്ട സ്ഥലത്തെ ശവക്കുഴിയിലേക്ക് വലിച്ചെറിയുന്ന ദൃശ്യങ്ങൾ പ്രചരിച്ചത് വ്യാപക പ്രതിഡേധത്തിനിടയാക്കിയിരുന്നു.
പി.പി.ഇ കിറ്റണിഞ്ഞ് വന്ന നാലുജീവനക്കാർ സ്ട്രച്ചറിൽ കൊണ്ടുവന്ന മൃതദേഹം 15 അടി താഴ്ചയുള്ള കുഴിയിലേക്ക് തള്ളുകയായിരുന്നു. കോവിഡ് ചട്ടം പാലിച്ച് സംസ്കാരം നടത്തണമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചതിനാൽ കുടുംബാംഗങ്ങളാരും ചടങ്ങിൽ പങ്കെടുത്തില്ല. സ്ഥലത്തുണ്ടായിരുന്ന ജീവനക്കാരിൽ ഒരാൾ പകർത്തിയ വിഡിയോയിലൂടെയാണ് സംഭവം പുറത്തായത്.
കോവിഡ് ബാധിച്ചവരുടെ മൃതദേഹം കൈകാര്യം ചെയ്യേണ്ട രീതിയിലായിരുന്നില്ല അവർ മൃതദേഹം പൊതിഞ്ഞത്. പ്രത്യേക ബാഗിലാക്കുന്നതിന് പകരം വെള്ളത്തുണി കൊണ്ട് മാത്രമാണ് മൃതദേഹം ആവരണം ചെയ്തത്. മൃതദേഹത്തിെൻറ ചിലഭാഗങ്ങളിൽ നിന്നും തുണി തെന്നിമാറിയത് ആേരാഗ്യപ്രവർത്തകർക്ക് രോഗം പടരാൻ സാധ്യത കൂടുതലാണെന്നും ചിലർ ചൂണ്ടിക്കാണിക്കുന്നു. മൃതദേഹം ശരിയായ രീതിയിൽ എംബാം ചെയ്തിരുന്നോ എന്ന കാര്യവും വ്യക്തമല്ല.
ചെന്നൈ സ്വദേശിയായ മുത്തു ഭാര്യയുടെ സ്വദേശമായ പുതുച്ചേരിയിലെത്തിയതായിരുന്നു. ഇവിടെ വെച്ച് ഹൃദയാഘാതം മൂലമായിരുന്നു മരണം. പിന്നീട് കോവിഡ് പരിശോധന നടത്തിയപ്പോഴാണ് രോഗം ബാധിച്ച വിവരമറിയുന്നത്. സംഭവം പുറത്തായതോെട ‘ഇന്ത്യ എഗെയ്ൻസ്റ്റ് കറപ്ഷൻ’ അടക്കമുള്ള സംഘടനകൾ ആരോഗ്യ പ്രവർത്തകർക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യവുമായി രംഗത്തെത്തി.
റവന്യൂ വകുപ്പ് അധികൃതർക്ക് മൃതദേഹം സംസ്കരിക്കാനായി കൈമാറിയെന്നാണ് ആരോഗ്യ വകുപ്പ് നൽകുന്ന വിശദീകരണം. സംഭവത്തിൽ ഉൾപെട്ടവർക്ക് കാരണം കാണിക്കൽ നോട്ടീസ് നൾൽകിയതായി പുതുച്ചേരി ലഫ്നൻറ് ഗവർണർ കിരൺ ബേദി പറഞ്ഞു. സംഭവം ദൗർഭാഗ്യകരമാണെന്നും അന്വേഷണം ആവശ്യപ്പെട്ടതായും പുതുച്ചേരി കലക്ടർ അരുൺ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.