പുരി: സംശയത്തിെൻറ പേരിൽ ഭാര്യയെ കൊന്ന് തലയറുത്ത് യുവാവ് പൊലീസ് സ്റ്റേഷനിൽ കീ ഴടങ്ങി. ഒഡിഷയിലെ പുരി ജില്ലയിൽ റായ്െബറുവാൻ ഗ്രാമത്തിൽ ഞായറാഴ്ചയാണ് സംഭവം. ക ൊലക്കു മുമ്പ് ദമ്പതികൾ തമ്മിൽ വലിയ വഴക്കിട്ടിരുന്നതായി പൊലീസ് പറഞ്ഞു.
ചെെന്നെയിൽ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന 40കാരനായ ഗണേഷ് ബറുവയാണ് പ്രതി. ഇയാൾ അടുത്തിടെയാണ് നാട്ടിൽ എത്തിയത്. 34കാരിയായ ഭാര്യ അന്നപൂർണക്ക് വിവാഹേതര ബന്ധമുണ്ടെന്ന സംശയത്തിൽ ഇയാൾ പതിവായി കലഹിക്കുമായരുന്നത്രെ.
ഞായറാഴ്ചത്തെ വഴക്കിനൊടുവിൽ ബറുവ ഭാര്യയെ കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് ശിരസ്സുമായി നടന്നുതന്നെ അസ്തരംഗ പൊലീസ് സ്റ്റേഷനിലെത്തി ഉണ്ടായതെല്ലാം വിവരിച്ചതിനുശേഷം കീഴടങ്ങുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.