മുംബൈ: മഹാരാഷ്ട്രയിലെ മുതിർന്ന കോൺഗ്രസ് നേതാവ് രാധാകൃഷ്ണ വിഖെ പാട്ടീൽ പാർട്ടി വിട്ടു. ലോക്സഭ തെരഞ്ഞെ ടുപ്പിൽ കോൺഗ്രസിെൻറ ദയനീയമായ പ്രകടനത്തെ തുടർന്നാണ് പാർട്ടി വിടുന്നത്. അദ്ദേഹം ഉടൻ ബി.ജെ.പിയിൽ ചേർന്നേ ക്കുമെന്നാണ് സൂചന. പത്തോളം എം.എൽ.എമാരും രാധാകൃഷ്ണ വിഖെ പാട്ടീലിനൊപ്പം പാർട്ടി വിട്ടേക്കുമെന്നാണ് റിപ്പോർട്ട്. നവംബറിൽ സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്ന കോൺഗ്രസിനെ പ്രതിരോധത്തിലാക്കുന്നതാണ് വിഖെ പാട്ടീലിെൻറ രാജി.
രാധാകൃഷ്ണ വിെഖ പാട്ടീലിന് ബി.െജ.പി കാബിനെറ്റ് പദവി വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും സൂചനയുണ്ട്. വിഖെ പാട്ടീലിെൻറ മകൻ സുജയ് വിെഖ പാട്ടീൽ നേരത്തെ കോൺഗ്രസ് വിട്ട് ബി.െജ.പിയിൽ ചേരുകയും ലോക്സഭ തെരഞ്ഞെടുപ്പിൽ അഹമ്മദാബാദ് സീറ്റിൽ ബി.െജ.പി സ്ഥാനാർഥിയായി വിജയിക്കുകയും െചയ്തിരുന്നു.
അഹമ്മദാബാദ് സീറ്റ് മകനു വേണ്ടി വിഖെ പാട്ടീൽ ആവശ്യപ്പെട്ടെങ്കിലും എൻ.സി.പിക്ക് അനുവദിച്ച സീറ്റ്ആയതിനാൽ കോൺഗ്രസ് നൽകിയിരുന്നില്ല. ഇതേ തുടർന്നായിരുന്നു സുജയ് വിഖെ പാട്ടീൽ പാർട്ടി വിട്ടത്. മകൻ ബി.ജെ.പി ടിക്കറ്റിൽ മത്സരിച്ചപ്പോൾ വിഖെ പാട്ടീൽ എൻ.സി.പി സ്ഥാനാർഥിക്കെതിരെ പ്രചാരണം നടത്തുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.